ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അമ്മയ്ക്കാഗ്രഹമുണ്ടായപ്പോൾ

അമ്മാവിക്കതു സമ്മതമല്ലാ
അമ്മാമന്റെ മനസ്സുമറിപ്പാൻ
അമ്മാപാപിക്കെത്ര വിശേഷം !

വല്ലാതൊരു ഭോഷച്ചാർ നമ്മെ
ഇല്ലത്തേക്കും കൊണ്ടുതിരിച്ചാൽ
നെല്ലുകൊടുത്തു കറുപ്പും തിന്നൊരു
കല്ലുകണക്കിനു കുത്തിയിരിക്കും.

കണ്ണുതുറക്കെന്നുള്ളതുമില്ലി-
പൊണ്ണച്ചാർക്കൊരു ബോധവുമില്ലാ.
കിണ്ണം കിണ്ടിയുമിത്യാദികളിലൊര-
രെണ്ണം കണികാണ്മാനില്ലാതായ്.
അരിയും കറിയും വെച്ചുകൊടുപ്പാൻ
അരുതാതായി നമുക്കും പിന്നെ
ഒരു സുഖമെന്നതു ഞാനറിയുന്നി-
ല്ലൊരുകൂറ്റാരുമെനിയ്ക്കില്ലിപ്പോൾ.
അങ്ങേക്കൂറ്റുള്ളച്ചികളെല്ലാ-
മിങ്ങോട്ടേക്കും വിരോധം തന്നെ.
ഉരിയരിപോലും ചോദിച്ചാലവർ
തരികില്ലെന്നല്ലാനകളിക്കും.
തിരിയാത്തവരൊടു ഞാനുമൊരക്ഷര
മുരിയാടാറില്ലെന്തിനുപാഴിൽ.
പരിഹാസത്തിനുവകയില്ലാഞ്ഞവർ
പെരുവഴിനോക്കിയിരുന്നീടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/41&oldid=160318" എന്ന താളിൽനിന്ന് ശേഖരിച്ചത്