ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്തണിമുലമാരാകുമിവർക്കൊരു
സന്താപത്തിനു സംഗതിയില്ലാ.
ചന്തമിയന്നൊരു പുരുഷൻമാർ പല-
ബന്ധുതചെയ്യാനിവിടെയുമുണ്ടാം.

അഞ്ചാറനുജന്മാരു നമുക്കു-
ണ്ടഞ്ചായുധനേക്കാൾ വിരുതന്മാർ
അഞ്ചാതവരൊടുകൂടിവസിക്കാം
കഞ്ജത്താർ മിഴിമാരെ വരുവിൻ.
കണ്ടകനാമിക്കണവൻ കേറി-
ശ്ശണ്ഠയിടുന്നതു ശങ്കിക്കേണ്ടാ.
ശുണ്ഠികടിച്ചാൽ ഫലമില്ലവനതു
കണ്ടൊരു കോണിലിരിക്കേയുള്ളു.
നടുമിറ്റത്തൊരു കുറ്റി തറച്ചൊരു
നെടുപാശംകൊണ്ടരയിൽമുറുക്കി
തടിയനെയതിനൊടു ബന്ധിക്കുന്നു-
ണ്ടുടനൊരു മൂത്ത കരുങ്ങതുപൊലെ.

വാടാ നിന്നുടെ വിരുതുകളെന്നൊടു
കൂടാ മൂഢാ ! കുടിലകുശീലാ !
പാടവമോടിഹ പടപൊരുതീടുക
നാടകമല്ലിതു വീരവിനോദം
കർണ്ണാ ! നീയിതു കേൾക്കുന്നീലേ
കർണ്ണാരുന്തുദമിവനുടെ വചനം ?
കർണ്ണാകൃഷ്ടമതാക്കുക ചാപം
കീർണ്ണമതാക്കണമിവനുട ഗാത്രം.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/49&oldid=160326" എന്ന താളിൽനിന്ന് ശേഖരിച്ചത്