ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്ലോകം
പുരകശ്ചനഗോമായുർ
ദുരാഗ്രഹവശം വദ:
പരാൻ വിനാശയൻ ഭൂയോ
ദുരാപദമുപേയിവാൻ

പണ്ടൊരു കുറുനരിതിന്മാനുള്ളതു
തെണ്ടിനടന്നു മനസ്സുംമുട്ടി.
കണ്ടകമുള്ള വനങ്ങളിലെല്ലാം
മണ്ടിനടന്നു തളർന്നുശരീരം
കണ്ടാനൊരുദിശി നല്ല കരിമ്പുക-
ളുണ്ടാക്കിപ്പലവേലികൾകെട്ടി-
കാത്തുകിടപ്പാൻ പുരയുംകെട്ടി-
പ്പാർത്തീടുന്നൊരു നായരുമുണ്ട്
കേളച്ചാരെന്നവനുടെ പേരും
കേട്ടുഗ്രഹിച്ചാൻ കുറുനരിയൊരുനാൾ
കേളച്ചാരൊടു ചെന്നുപറഞ്ഞു.


കേളച്ചാ! ഞാനുരചെയ്യുന്നതു

നാളെപ്പത്തുവെളുപ്പിനുമുമ്പേ
കോളല്ലാതൊരു ദുഷണുമുണ്ടാം
കാട്ടിൽ നടക്കുമൊരാനത്തലവൻ
കേട്ടുകരിമ്പുകളുള്ള വിശേഷം
രക്ഷിച്ചിവിടെ വളർത്ത കരിമ്പുകൾ
ഭക്ഷിപ്പാനായ് വരുമത്തടിയൻ.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/74&oldid=160354" എന്ന താളിൽനിന്ന് ശേഖരിച്ചത്