ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
79

തവ ചരണസുരധരണിരുഹതണലിൽ ഞങ്ങളെ-

ത്താപംവിനാ വച്ചു ഗോപനം ചെയ്ക നീ.

യതിമതികൾ തിരകിൽ മുഹുരുതകുമുടൽ സാവക-

മേവം മിഴികളിലേവനും ദുർല്ലഭം.

അപരമിതിലധികമൊരു പുതുമയിനിയെന്തുള്ള-

തങ്ങനേയുള്ള നീ ഞങ്ങളേയോർത്തിതു.

അമിതമൊരു സുകൃതഫലവിലസിതമിതെത്രയു

മാശ്ചയ്യമെന്നൊഴിഞ്ഞെന്തു ചൊല്ലാവതും!

അപരിമിതമൊരുകുതുകമകടളിരിലസ്മാക-

മാജ്ഞാനിയോഗം ലഭിച്ചുകൊണ്ടീടുവാൻ,

അതിനു കനിവിനിയരുളുകരുതു ബഹുതാമസ-

മാർത്തബന്ധോ! തവ കാൽത്തളിർ കൂപ്പിടാം."

സരസമിതി സവിധബുവി സനതിനുതിസംഗതാൻ

സപ്തർഷികളൊടങ്ങിത്ഥമുചേ ശിവൻ;

"അതിമുഹിതം രിതമെഴുമജതനയരേ! നിങ്ങ-

ളർച്ചനം ചെയ്വരേ ശശ്വന്മപദം.

അനുഭജനനിരതജനനിനവിനു പരാധീന

മംഗം മമാന്തരം നിങ്ങളറിയുമേ.

നിരുപധികനിരവധികനിരുപമമുരുപ്രേമ

നിങ്ങളിലുണ്ടു മേ; നിങ്ങൾക്കതെന്നിലും;

ചില മൊഴികൾ പറവനിഹ ശിതമതികളേ! ന്ങ്ങൽ

ചിന്തിച്ചു ചൊല്ലുവിൻ ബന്ധുകൃത്യോചിതം.

ജ്വലദനലമിഴിയിൽ മമ ശലഭതേ ലഭിച്ചുപോയ്

ചൂതായുധൻ സർവ്വഭൂതസുഖാവഹൻ.

ദ്രുതമവനൊരുടൽ കനിവോടഹമിഹ കൊടായ്തിലോ

ദ്വൈതപ്രപഞ്ചവിചേ്ഛദമുടൻ വരും.

അഗതിയൊടു രുദതിയൊടു രതിയൊടു കുറിച്ചു ഞാ-

"നദ്രിജോദ്വാഹാദനന്തര 'മെന്നതും,

അസുരകൃതമമർഭയമപി നനു വിനേതവ്യ,

മദ്രിപുത്ര്യാം മമ പുത്രനുണ്ടാകിലേ.

ജഗദവനവിധികൾ പലതകതളിരിൽ വേണുന്നു

ചെമ്മേ സഹായമായ് നിങ്ങളിരിക്കിലോ.

പലമൊഴികൾവഴികൾ മമ കുലഗിരിസുതോദ്വാഹ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/98&oldid=151994" എന്ന താളിൽനിന്ന് ശേഖരിച്ചത്