ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
80
ഗിരിജാകല്യാണം

പൗെരോഹിതീയോഗ്യമാരോഹതാസനം,

ഉചിതവിധി പലതിനുമുപദിശത കൎത്തവ്യ-

മൂനാതിരേകവിഹീനം വിചാൎയ്യ മേ.

പ്രണയമിതു മമ; തദിദമനുമതമിതാകിലോ

പ്രാപ്തകാലം കൎമ്മ പേൎത്തു തുടങ്ങുക.

തുഹിനഗിരിയൊടു സുതയെ മമ തരികയെന്നു പോയ്

തോഷേണ യാചിപ്പി,നീഷലുണ്ടാകൊലാ,

മലയരശനിതു മനസി തെളികിലുമരുന്ധതീ

മാനിച്ചറിയണം മേനാമനോഗതം.

ഇനിയരുതു മുനിവരരെ! ലവമപി വിളംബന-

മിങ്ഹു വാഴുന്നു ഞാൻ നിങ്ങൾ വരുവോളം,'

പരമശിവമൊഴികളിതി സുരമുനികളും കേട്ടു

പാരം പ്രസാദിച്ചിതാരംഭസത്വരം,

ദ്രുതമമിതകുതുകമൊടു സമുചിതമുണൎത്തിച്ചു

തുഷ്ട്യാ നടപ്പാൻ നമസ്ക്കാരവും ചെയ്തു:

"അഘനികരനിരയമയമുയരെ നിവിരായ്വതി-

ന്നാനന്ദമൂൎത്തെ! നമശ്ശിവായേശ! തേ;

വയമിവിടെ വരുമളവുമിഹ വസ മഹാദേവ!

വന്ദാമഹേ പദമെന്നു നടകൊണ്ടു.

ഉടനുമറി വിരവൊടവർ തുഹിനഗിരിമന്ദിര-

മോഷധിപ്രസ്ഥനഗരമകംപുക്കു.

അരുതു പുനരചവപതിപുരവിഭവമോതുവാ-

നബ്ജഭൂവിന്നുമനന്തനും ജീവനും.

അതുപൊഴുതിലവിടെയുടനുടമയൊടകംപുക്കൊ-

രാദിപുരുഷസുതന്മാൎക്കെഴുവൎക്കും

അനുപമമൊരനുഭവമതകുതളിരിലോൎക്കിലി-

ന്നാരുമവരിലുമാളല്ല ചൊല്ലുവാൻ.

ഒരുവനൊരു കഥപറകിലപരനതു കേൾ്ക്കില-

ങ്ങോടേണമേ ബുദ്ധിയെന്നുവച്ചോതുവൻ.*

അവനിഭൂവരമരപദമഹജനതപസ്സത്യ-

മാദിയാം ലോകങ്ങളേഴിലുമില്ല


  • 'ഒരുവനൊരു കുറപറകിലപരനതു കേൾക്കില-

ങ്ങൊട്ടുമേ ബുദ്ധിയില്ലെന്നു വച്ചോതുവൻ'(പാഠാന്തരം).

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/99&oldid=151996" എന്ന താളിൽനിന്ന് ശേഖരിച്ചത്