ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ശ്ചയവും നിറഞ്ഞു വഴിയുന്നതിൽ ആഗ്രഹം ജനിപ്പിക്ക— ഇ
ങ്ങനെ സംഭവിക്കെണ്ടതിന്നു നിന്റെ ഹൃദയപ്രകാരമുള്ള ബൊ
ധകരെയും ഇടയന്മാരെയും തിരുസഭെക്ക് കൊടുത്തരുളുക— ഒ
രൊരൊ കുടികളിൽ നിന്റെ ആത്മാമുഖെന വാഴുക— പള്ളികളി
ൽ കെൾ്പിക്കുന്നവരെയും പഠിക്കുന്നവരെയും അനുഗ്രഹിക്ക— എല്ലാ
ക്രിസ്തീയ അധികാരങ്ങൾക്കും ജ്ഞാനവും പ്രാപ്തിയും നല്കി അവർ
കല്പിക്കുന്നതും നടത്തുന്നതും ഒക്കയും നിന്റെ ബഹുമാനത്തിന്നും
തിരുസഭയുടെ പരിപാലനത്തിന്നും വൎദ്ധനെക്കും സത്യവിശ്വാ
സവും ശുദ്ധനടപ്പും എങ്ങും വ്യാപിക്കുന്നതിന്നും അനുകൂലമായി തീരു
മാറാക്കെണമെ— ഈ രാജ്യത്തെ മുഴുവൻ കടാക്ഷിക്കയാ
വു— നിന്റെ ജനത്തെ ആദരിച്ചു കൊണ്ടു തിരുവവകാശത്തിന്റെ
ശെഷിപ്പു നാണിച്ചു പൊകാതവണ്ണം രക്ഷിക്കെണമെ— തിരു
സഭയൊടു കലഹിച്ചു വരുന്ന സകല ഉപായത്തെയും സാഹസ
ത്തെയും ഇല്ലാതാക്കുക— നിന്തിരു നാമത്തെ ഏറ്റുപറഞ്ഞിട്ട് ഉപ
ദ്രവപ്പെട്ടും ക്ലെശിച്ചും പൊകുന്നവരെ ബലപ്പെടുത്തി ഉദ്ധരിക്ക— ഭൂ
മിയിൽ മനുഷ്യർ വസിപ്പെടത്തൊളം നിന്റെ സുവിശെഷവെ
ളിച്ചത്തെ സകലഹൃദയങ്ങളിലും പ്രകാശിപ്പിച്ചു ദുഃഖിതർ അനാ
ഥർ രൊഗികൾ ദരിദ്രർ മുതലായവരുടെ സങ്കടത്തെ അച്ഛനാ
യിട്ടു കുറിക്കൊണ്ടു വിചാരിക്ക— ഭൂമിയുടെ ഫലങ്ങളെയും കാത്തു
കൊൾ്ക— ഇഹജീവനത്തിന്റെ ആവശ്യവും ആശ്വാസവും സംബ
ന്ധിച്ചുള്ളത് ഒക്കയും ദിവ്യവരങ്ങളുടെ നിറവിൽ നിന്ന് ഇറക്കി
പൊരുകയല്ലാതെ— ഒടുക്കം ഈ അരിഷ്ടതയുടെ താഴ്വരയിൽ
നിന്നു നിന്റെ നിത്യ സ്വസ്ഥതയിൽ പ്രവെശിപ്പിച്ചു ഞങ്ങ
ളുടെ കൎത്താവായ യെശുക്രീസ്തൻമൂലം എന്നെക്കും രക്ഷി
ക്കെണമെ. ആമെൻ. W. Sfh.

അല്ലഎങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/28&oldid=194650" എന്ന താളിൽനിന്ന് ശേഖരിച്ചത്