ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 കഷ്ടാനുഭവചരിത്രം.

അവർ ചോദിച്ചു ഉറക്കെ ശബ്ദിച്ചു പോന്നു. അവരുടെയും മഹാ
പുരോഹിതരുടെയും ശബ്ദങ്ങൾ പ്രബലപ്പെട്ടു. (മ. മാ. ലൂ)

അപ്പോൾ പിലാതൻ യേശുവിനെ കൂട്ടിക്കൊണ്ടു വാറു കൊണ്ടു
അടിപ്പിക്കയും ചെയ്തു. നാടുവാഴിയുടെ സേവകർ യേശുവെ ആ
സ്ഥാനത്തിലേക്കു കൊണ്ടുപോയി, പട്ടാളം എല്ലാം അവനെക്കൊ
ള്ളെ വരുത്തി, അവന്റെ വസ്ത്രം നീക്കി, ചുവന്ന പുതപ്പു ഇട്ടു, മുള്ളു
കൾ കൊണ്ടു കിരീടം മെടഞ്ഞു അവന്റെ തലയിലും, വലത്തെ കൈ
യിൽ ഒരു ചുരല്ക്കോലും ആക്കി, അവന്മുമ്പിൽ മുട്ടകുത്തി: യഹൂദരു
ടെ രാജാവേ വാഴുക എന്നു പരിഹസിച്ചു വന്ദിച്ചു. കുമകൊടുത്തു
തുപ്പി, ചൂരൽ എടുത്തു അവന്റെ തലയിൽ അടിക്കയും ചെയ്തു.
(യൊ. മ. മാ.)

പിലാതൻ പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ കുറ്റം
കാണുന്നില്ല, എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ നിങ്ങൾ
ക്കു ഇതാ പുറത്തു കൊണ്ടു വരുന്നു, എന്നു അവരോടു പറഞ്ഞു. ഉട
നെ യേശു മുള്ളിൻ കിരീടവും ചുവന്ന പുതെപ്പും കൊണ്ടു പുറത്തു
വന്നപ്പൊൾ: ആ മനുഷ്യൻ ഇതാ, എന്നു അവരോടു പറയുന്നു. എ
ന്നാറെ മഹാപുരോഹിതരും ഭൃത്യന്മാരും അവനെ കണ്ടപ്പോൾ: കുരി
ശിക്ക അവനെ കുരിശിക്ക, എന്നു ആൎത്തു പോയി. പിലാതൻ അവ
രോടു: നിങ്ങൾ അവനെ കൊണ്ടു പോയി കുരിശിപ്പിൻ; ഞാനോ കു
റ്റം അവനിൽ കാണുന്നില്ല, എന്നു പറയുന്നു. യഹൂദർ അവനോ
ടു ഉത്തരം ചൊല്ലിയതു: ഞങ്ങൾ്ക്കു ഒരു ധൎമ്മം ഉണ്ടു. അവൻ തന്നെ
ത്താൻ ദൈവപുത്രൻ ആക്കിയതു കൊണ്ടു, ഞങ്ങളുടെ ധൎമ്മപ്രകാരം
അവൻ മരിക്കേണ്ടതു. എന്നുള്ള വാക്കു പില്ലാതൻ കേട്ടു, ഏറ്റം ഭയ
പ്പെട്ടു, പിന്നെയും ആസ്ഥാനത്തിൽ ചെന്നു: നീ എവിടെ നിന്നു
ആകുന്നു? എന്നു യേശുവിനോടു പറയുന്നു. യേശു അവനു ഉത്തരം
കൊടുത്തില്ല. പിലാതൻ അവനോടു പറയുന്നു: നീ എന്നോടു സം
സാരിക്കുന്നില്ലയോ? നിന്നെ കുരിശിപ്പാൻ അധികാരവും, നിന്നെ അ
ഴിച്ചു വിടുവാൻ അധികാരവും എനിക്കു ഉണ്ടു, എന്നു അറിയുന്നി
ല്ലയോ? യേശു ഉത്തരം ചൊല്ലിയതു: മേലിൽനിന്നു നിനക്കു തര
പ്പെട്ടിട്ടില്ല എങ്കിൽ, എന്റെ നേരെ നിനക്കു ഒർ അധികാരവും ഇ
ല്ല. ആയതുകൊണ്ടു നിന്നിൽ എന്നെ ഏല്പിച്ചവനു അധികം പാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/102&oldid=185954" എന്ന താളിൽനിന്ന് ശേഖരിച്ചത്