ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 93

എന്നാറെ പിലാതൻ ഞാൻ എഴുതിയതു എഴുതീട്ടുണ്ടു, എന്നു ഉത്ത
രം പറഞ്ഞു. (യൊ. മ. മാ. ലൂ.)

സേവകർ യേശുവെ കുരിശിച്ച ശേഷം അവന്റെ വസ്ത്രങ്ങളെ
എടുത്തു, ഓരോ സേവകനു ഓരോ പങ്കായിട്ടു നാലംശമാക്കി; ഉള്ള
ങ്കിയെ എടുത്തു, മീത്തലോടു അടിയോളം തുന്നൽ അല്ലാതെ മുറ്റും
നെയ്ത്തുപണിയായതു കണ്ടു: ഇതു നാം കീറല്ല, ആൎക്കു വരും എന്നു
ചീട്ടു ഇടുക, എന്നു തമ്മിൽ പറഞ്ഞു. തങ്ങളിൽ എന്റെ വസ്ത്ര
ങ്ങളെ പകുത്തു, എന്റെ തുണിമേൽ ചീട്ടും ഇട്ടു, എന്നുള്ള തിരുവെ
ഴുത്തിന്നു നിവൃത്തി വരുവാൻ സേവകർ ഇവ ചെയ്തതു. പിന്നെ
അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു. (യൊ. മ. മാ. ലൂ.)

ജനം നോക്കി നില്ക്കയല്ലാതെ കടന്നു പോകുന്നവർ തലകളെ
കുലുക്കി, അവനെ ദുഷിച്ചു പറഞ്ഞിതു: ഹോ മന്ദിരത്തെ മൂന്നു
നാളുകൊണ്ടു പണിയുന്നവനേ, നിന്നെ തന്നെ രക്ഷിക്ക, നീ ദൈ
വപുത്രൻ എങ്കിൽ കുരിശിൽനിന്നു ഇറങ്ങി വാ. എന്നതിന്നു ഒത്ത
വണ്ണം മഹാപുരോഹിതരും ശാസ്ത്രികൾ മൂപ്പന്മാരുമായി പരിഹസി
ച്ചു പറഞ്ഞിതു: ഇവൻ മറ്റവരെ രക്ഷിച്ചു തന്നെത്താൻ രക്ഷി
പ്പാൻകഴികയില്ല. അവൻ ദൈവം തെരിഞ്ഞെടുത്ത ഇസ്രയേൽ
രാജാവെങ്കിൽ, ഇപ്പോൾ കുരിശിൽനിന്നു ഇറങ്ങി വരട്ടെ. എന്നാൽ
നാം അവനിൽ വിശ്വസിക്കും. ഞാൻ ദൈവപുത്രൻ, എന്നു ചൊ
ല്ലിക്കൊണ്ടു അവൻ ദൈവത്തിൽ ആശ്രയിച്ചുവല്ലൊ. ആയവൻ
അവനെ ഇഛ്ശിക്കുന്നു എങ്കിൽ ഇപ്പോൾ ഉദ്ധരിക്കട്ടെ, എന്നു പഴി
ച്ചു പറഞ്ഞു. പടജ്ജനങ്ങളും അടുത്തു വന്നു കാടികൊണ്ട കാണി
ച്ചു: നീ യഹൂദരുടെ രാജാവായാൽ നിന്നെത്തന്നെ രക്ഷിക്ക, എന്നു
അവനെ പരിഹസിച്ചു. (മ. മാ. ലൂ.)

ഒരുമിച്ചു തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു എ
ങ്കിൽ, നിന്നെയും ഞങ്ങളെയും രക്ഷിക്ക, എന്നു അവനെ ദുഷിച്ച
പ്പോൾ, മറ്റവൻ അവനെ ശാസിച്ചു: നീ ഈ ശിക്ഷാവിധിയിൽ
തന്നേ ആയിട്ടും, ദൈവത്തെ ഭയപ്പെടാതിരിക്കുന്നുവൊ? നാമോ
ന്യായപ്രകാരം സത്യം. നാം ചെയ്തതിന്നു യോഗ്യമായതു കിട്ടിപ്പോ
യല്ലൊ: ഇവനൊ പറ്റാത്തതു ഒന്നും ചെയ്തില്ല, എന്നു ഉത്തരം
ചൊല്ലി; കൎത്താവേ, നിന്റെ രാജ്യത്തിൽ നീ വരുമ്പോൾ എന്നെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/105&oldid=185957" എന്ന താളിൽനിന്ന് ശേഖരിച്ചത്