102 സ്നാനം.
(അപ്പനമ്മമാരോടും സ്നാനസാക്ഷികളോടും.)
കൎത്താവിൽ പ്രിയരായുള്ളോരേ, യേശു ക്രിസ്തു എത്രയും സ്നേ
ഹിച്ചു. സ്വന്ത രക്തത്താൽ വീണ്ടെടുത്ത ശിശുക്കളുടെ നേരെ അവ
ന്റെ നാമത്തിൽ സ്നാനപ്പെട്ടിട്ടുള്ള നാം എല്ലാവരും എത്ര കടം
പെട്ടിരിക്കുന്നു, എന്നു വിചാരിച്ചു കൊൾക. ഈ ചെറിയവരിൽ ഒ
രുത്തനു ഇടൎച്ച വരുത്തുന്ന ഏവന്നും ഹാ കഷ്ടം! കൎത്താവു ഭരമേ
ല്പിച്ച യാതൊരു ശിശുവിന്നു വളൎത്തുന്നവരുടെ ദോഷത്താൽ രക്ഷ
ഇല്ലാതെ പോയാൽ, ആയതു അവരുടെ ദേഹികളോടു താൻ ചോ
ദിക്കും. ശിഷ്യൎക്കു യോഗ്യമായ സ്നേഹത്താലും വിശ്വസ്തതയാലും
ഈ ചെറിയവരിൽ യാതൊന്നിനെ കൈക്കൊണ്ടു രക്ഷിക്കിലോ, ആ
യതു തനിക്കു ചെയ്തപ്രകാരം എണ്ണിക്കൊള്ളും. അതുകൊണ്ടു അ
പ്പനമ്മമാരേ, ദൈവത്തിന്റെ സൎവ്വശക്തിയുള്ള ദയ ഈ ശിശുവെ
(ക്കളെ) നിങ്ങൾക്കു ജനിപ്പിച്ചു സമ്മാനിക്കയാൽ, നിങ്ങൾ അവ
ന്റെ നന്ദി അറിഞ്ഞു, കൎത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോ
പദേശത്തിലും ഇതിനെ (വകളെ) പോററി വളൎത്തി, ദേഹിക്കു ഹാ
നിവരുത്തുന്നതു ഒക്കയും ഒഴിച്ചു, പരിശുദ്ധാത്മാവിന്റെ വേലെക്കു
മുടക്കം വരാതവണ്ണം സൂക്ഷിച്ചു നോക്കേണ്ടതു.
അപ്രകാരം പ്രിയ മൂപ്പന്മാരേ: നിങ്ങൾ സഭയുടെ പേൎക്കു ഈ
സ്നാനത്തിന്നു സാക്ഷികളും ഇപ്രകാരമുള്ള ശിശുവിനെ (ക്കളെ)യേ
ശു നാമത്തിൽ കൈക്കൊൾ്വാൻ പ്രത്യേകം മുതിരേണ്ടുന്നവരും ആക
യാൽ, ഇതിനെ (വകളെ)ദൈവത്തിൻ മുമ്പാകെ പ്രാൎത്ഥനയിൽ കൂ
ടെക്കൂടെ ഓൎത്തും, ഇഹത്തിലും പരത്തിലും ഉള്ള സൌഖ്യത്തിന്നു മുട്ടു
ള്ളതു എല്ലാം തീൎത്തും കൊണ്ടു നിങ്ങളാൽ ആകുന്നേടത്തോളം ശ്രമി
ക്കയും വേണ്ടതു.
എന്നാൽ ഈ ശിശു സ്നാനം ഏല്ക്കുന്ന വിശ്വാസം ഇന്നതു,
എന്നു പരസ്യമാകേണ്ടതിന്നു ഈ ചോദ്യങ്ങൾക്കു ഉത്തരം ചൊ
ല്ലുവിൻ.
൧. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി, സൎവ്വശക്തനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ നിങ്ങൾ വിശ്വസിക്കുന്നുവോ?
അവന്റെ ഏകപുത്രനായി, നമ്മുടെ കൎത്താവായ യേശു ക്രിസ്തു
വിങ്കലും, ആയവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യക