ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 തിരുവത്താഴം.

III. തിരുവത്താഴം.

൧. തിരുവത്താഴത്തെ കൊണ്ടാടുന്നതു.

മുമ്പിലെ ഞായറാഴ്ചയിൽ അറിയിക്കേണ്ടപ്രകാരമാവിതു:

പ്രിയ സഹോദരന്മാരേ, കൎത്താവിൻ ഇഷ്ടമുണ്ടെങ്കിൽ, വരുന്ന
കൎത്താവിൻ വാരത്തിൽ ഈ സഭയിൽ തിരുവത്താഴം കൊണ്ടാടും,
അതിന്നായി യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാ സഭക്കാരെയും
ക്ഷണിക്കുന്നു. അതിൽ ചേരുവാൻ മനസ്സുള്ളവർ ദൈവസഹായ
ത്താലേ ഹൃദയങ്ങളെ നന്നെ ആരാഞ്ഞു ഒരുക്കിക്കൊള്ളാവു, ആ
വിലയേറിയ കൃപാസാധനം ആൎക്കും ശിക്ഷാവിധിയായിട്ടല്ല, എല്ലാ
വൎക്കും നിത്യാനുഗ്രഹമായി തീരേണം, എന്നു നോക്കേണ്ടതല്ലൊ ആ
കുന്നു. അതുകൊണ്ടു ദൈവവചനം മാതിരിയാക്കി, നിങ്ങളുടെ നട
പ്പിനെ ശോധന ചെയ്തു, വിചാരത്തിലും വാക്കിലും കൎമ്മത്തിലും
പിഴച്ചപ്രകാരം തോന്നുംതോറും സത്യമായി അനുതാപപ്പെടുകയും
പരിശുദ്ധദൈവത്തോടു ഏറ്റു പറകയും, ഇനി അവന്റെ കരുണ
യാലെ ഗുണപ്പെടുവാൻ നിശ്ചയിക്കയും ചെയ്യേണ്ടതു. പിന്നെ ദൈ
വത്തോടു മാത്രമല്ല, കൂട്ടുകാരനോടും പിഴെച്ചപ്രകാരം കണ്ടാൽ,
അവനോടു ഇണക്കം വരുത്തി, അന്യായം ചെയ്തതിന്നു തക്കവണ്ണം
പ്രതിശാന്തി കൊടുപ്പാനും ഒരുമ്പെടേണ്ടതു. നിങ്ങളെ പകെച്ചവരെ
യും ദുഃഖിപ്പിച്ചവരെയും ഓൎക്കുന്തോറും, ദൈവം നിങ്ങളുടെ സകല
കുറ്റങ്ങളെയും ക്ഷമിച്ചു വിടേണം, എന്നു ആഗ്രഹിക്കുന്നതുപോലെ
തന്നെ അവൎക്കും ക്ഷമിച്ചു വിടുവാൻ മനസ്സുണ്ടാകേണം. അല്ലാ
ഞ്ഞാൽ തിരുവത്താഴത്തിൻ അനുഭവം ന്യായവിസ്താരത്തെ ഭക്ഷി
ച്ചു കുടിക്കുന്നപ്രകാരമത്രേ. അതുകൊണ്ടു തടങ്ങലാകുന്നതു എല്ലാം
നീക്കി, അനുതാപവും വിശ്വാസവും ഉള്ള ഹൃദയത്തോടെ കൎത്താ
വിൻ പന്തിയിൽ ചേരത്തക്കവണ്ണം കൎത്താവു താൻ നിങ്ങളെ ഉണ
ൎത്തുക. അവനവന്റെ ഹൃദയാവസ്ഥെക്കു തക്കവണ്ണം പ്രിയരക്ഷിതാ
വു ഓരോരുത്തനെ കനിഞ്ഞു കരുണയാലെ പിടിച്ചു വലിച്ചുകൊ
ണ്ടു, ക്രമത്താലെ നാം എല്ലാവരുടെ രക്ഷയും തികെച്ചു, ഇഹത്തി
ലും പരത്തിലും തന്നോടുള്ള കൂട്ടായ്മയെ പൂൎണ്ണമാക്കി തരികെ ആവു.
ആമെൻ. W.C. P.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/130&oldid=185982" എന്ന താളിൽനിന്ന് ശേഖരിച്ചത്