ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 തിരുവത്താഴം.

സ്നേഹിക്കുന്നുവോ? ദൈവാത്മാവും ദൈവകൃപയും തുണയായിട്ടു പാ
പത്തിന്നു ഒക്കെക്കും മരിപ്പാൻ ഒരുമ്പെട്ടിരിക്കുന്നുവോ? നമ്മുടെ ക
ൎത്താവായ യേശു ഉപദേശത്തിലും നടപ്പിലും മരണത്തിലും കാട്ടി
യ മാതിരിയെ നോക്കി, ജീവന്റെ പുതുക്കത്തിൽ നടപ്പാൻ മനോ
നിൎണ്ണയം ഉണ്ടോ? എന്നിങ്ങിനെ ഉള്ളതു തങ്ങളുടെ ഉള്ളിൽ കാണാ
തെയും, പ്രബോധനം കേട്ടിട്ടും, ഇനി അന്വേഷിപ്പാൻ തങ്ങളെ
ഏല്പിക്കാതെയും, ഭയവും ശിക്ഷയും എന്നിയേ പാപത്തിൽ ജീവി
പ്പാൻ മനസ്സുള്ളവർ എപ്പേരും കൎത്താവിൻ മേശയിൽ ചേരരുതു.
ആയതു കൎത്താവിൻ ശരീരമാകുന്ന ദൈവത്തിന്റെ സഭെക്കു മാത്രം
ഒരുക്കിയിരിക്കുന്നു സ്പഷ്ടം.

നാം പ്രാൎത്ഥിക്ക.

സ്വൎഗ്ഗസ്ഥനായ പിതാവേ, ഞങ്ങൾ പലവിധത്തിലും പിഴച്ചു,
ദുൎവ്വിചാരങ്ങളാലും ദുൎവ്വാക്കു ദുഷ്ക്രിയകളാലും സ്നേഹമില്ലാത്ത നട
പ്പിനാലും തിരുകല്പനകളെ ഇടവിടാതെ ലംഘിച്ചു, എന്നു തിരു മു
മ്പിൽ ഏറ്റു പറയുന്നു. ഞങ്ങൾക്കു കാണ്മാൻ കഴിയുന്നതിൽ അ
ധികം ഹൃദയങ്ങളെ ആരായുന്ന നീ തന്നെ ഞങ്ങളുടെ കേടു ഒക്കയും
കാണുന്നു. നിന്റെ പ്രിയ പുത്രനായ യേശു നിമിത്തം ഞങ്ങളെ
ക്ഷമിച്ചു കടാക്ഷിക്കേണമേ. സൎവ്വലോകത്തിൻ പാപങ്ങൾക്കായിട്ടും
അവൻ പ്രായശ്ചിത്തമായി, ഞങ്ങളുടെ ദ്രോഹങ്ങളെ തിരുരക്ത
ത്താൽ മാച്ചു കളകയാൽ നിനക്കു സ്തോത്രം. ഇന്നു കൃപാകരമായ
ഭോജനത്തിന്നായി ഞങ്ങളെ ക്ഷണിക്കുന്നതിന്നു ഞങ്ങൾ സ്തുതി
ചൊല്ലുന്നു. ഞങ്ങൾക്കു വേണ്ടി മരണത്തിൽ ഏല്പിച്ച ക്രിസ്തുശരീ
രവും, ഞങ്ങളുടെ പാപങ്ങൾക്കായി ഒഴിച്ച തിരുരക്തവും ഞങ്ങൾ
നല്ലവണ്ണം അനുഭവിച്ചു, ജീവാഹാരവും ജീവനീരുമാകുന്ന യേശു
ക്രിസ്തുവിനെ സത്യവിശ്വാസത്തിൽ നിത്യ ജീവനായി കൈക്കൊൾ്വാ
നും, ഞങ്ങളുടെ തലയായ ക്രിസ്തുവോടു ഏകീഭവിച്ചു, നിന്നോടു ന
ന്നിയും അനുസരണവും ഏറിവന്നും, കൂട്ടുകാരനെ ഉറ്റു സ്നേഹിച്ചും
കൊണ്ടു സകല ദൈവഭക്തിയിലും നിത്യ ജീവനായി വളരുവാനും,
നിന്റെ പരിശുദ്ധാത്മാവിനെ തന്നു ബലപ്പെടുത്തി പോറേറ
ണമേ. ആമെൻ. Sfh.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/138&oldid=185990" എന്ന താളിൽനിന്ന് ശേഖരിച്ചത്