ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 ഉത്സവവന്ദനങ്ങൾ.

ഉത്സവവന്ദനങ്ങൾ.

ആഗമനനാൾ.

൧.

ദാവിദപുത്രനു ഹൊശിയന്ന, കൎത്താവിൻ നാമത്തിൽ വരു
ന്നവൻ വാഴ്ത്തപ്പെട്ടവനാക. അത്യുന്നതങ്ങളിൽ ഹൊശിയന്ന. (മ
ത്ത. ൨൧.)

൨.

പ്രമാണവും സൎവ്വഗ്രാഹ്യവും ആകുന്ന വചനം ആവിതു: ക്രിസ്തു
യേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു.
(൧ തിമൊ.൧.)

തിരുജനനനാൾ.

൧.

കണ്ടാലും, സകല ജനത്തിന്നും ഉണ്ടാകും മഹാ സന്തോഷം
ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു; ഇന്നു തന്നെ കൎത്താവാകുന്ന
ക്രിസ്തു എന്ന രക്ഷിതാവു ദാവിദിൻ നഗരത്തിൽ നിങ്ങൾക്കായിട്ടു
ജനിച്ചു. (ലൂ.൨.)

൨.

ദൈവത്തിന്നു അത്യുന്നതങ്ങളിൽ തേജസ്സും, ഭൂമിയിൽ സമാധാ
നവും, മനുഷ്യരിൽ പ്രസാദവും ഉണ്ടു. (ലൂ.൨.)

ആണ്ടു പിറപ്പു.

൧.

ഇരിക്കുന്നവനും, ഇരുന്നവനും, വരുന്നവനും ആയവനിൽനിന്നും,
അവന്റെ സിംഹാസനത്തിൻ മുമ്പിലുള്ള ഏഴു ആത്മാക്കളിൽ
നിന്നും, വിശ്വസ്തസാക്ഷിയും, മരിച്ചവരിൽ ആദ്യജാതനും, ഭൂമിരാജാ
ക്കന്മാരെ വാഴുന്നവനും ആയ യേശു ക്രിസ്തുവിൽനിന്നും, നിങ്ങൾക്കു
കരുണയും സമാധാനവും ഉണ്ടാക. (വെളി. ൧)

൨.

ദൈവം നമുക്കു ആശ്രയവും ബലവും ആകുന്നു, ക്ലേശങ്ങളിൽ
അവൻ തുണ എന്നു ഏറ്റം കാണപ്പെടുന്നു. അതുകൊണ്ടു ഭൂമിയെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/14&oldid=185865" എന്ന താളിൽനിന്ന് ശേഖരിച്ചത്