ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്കാരം. 139

V.ശവസംസ്കാരം.

ശവക്കുഴിയരികെ നില്ക്കുമ്പോൾ.

രാജാധിരാജാവും കൎത്താധികൎത്താവും ചാകായ്മതാനെ ഉള്ള
വനും ആയ നമ്മുടെ ദൈവത്തിന്നു ബഹുമാനവും തേജസ്സും എ
ന്നെന്നേക്കും ഉണ്ടാവൂതാക. ആമെൻ.

അല്ലെങ്കിൽ.

മരിച്ചവനായി ഇനി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായ
യേശു ക്രിസ്തു എന്നും വാഴ്ത്തപ്പെട്ടവനാക. ആമെൻ.

പിന്നെ സങ്കീൎത്തനം ൯൦ ആമതും, ൧ കൊരി. ൧൫, ൨൦-൫൮. ഉള്ള
ലേഖനവും വായിക്കുക.-അല്ലെങ്കിൽ.

കൎത്താവിൽ പ്രിയമുള്ളവരേ, സൎവ്വശക്തിയും ഏകജ്ഞാനവും
ഉള്ളവനായ ദൈവത്തിന്നു ഈ നമ്മുടെ സഹോദരനെ (സഹോദ
രിയെ) ഈ ലോകത്തിൽനിന്നു വിളിപ്പാൻ തോന്നുകകൊണ്ടു നാം
അവന്റെ(അവളുടെ) ശരീരം ഭൂമിയിൽ ഇട്ടുകൊണ്ടു മണ്ണായതിനെ
മണ്ണിൽ ഏല്പിച്ചുവിടുന്നു. യഹോവയാകട്ടെ സകല മനുഷ്യപുത്ര
നോടും അരുളിച്ചെയ്യുന്നിതു: നീ പൊടിയാകുന്നു, പൊടിയിൽ പി
ന്നെയും ചേരുകയും ചെയ്യും. എന്തെന്നാൽ ഏക മനുഷ്യനാൽ
പാപവും, പാപത്താൽ മരണവും ലോകത്തിൽ പുക്കു; ഇങ്ങിനെ
എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരോളവും
പരന്നിരിക്കുന്നു. അതുകൊണ്ടു സകല ജഡവും ക്ഷയിച്ചു പോ
കുന്നു, മുഖപക്ഷം ഇതിൽ ഒട്ടും ഇല്ലല്ലോ. ആയതു ധ്യാനിച്ചു വിന
യത്തോടെ നിന്നുകൊണ്ടു, നമ്മുടെ പാപക്കടങ്ങളെ ഏറ്റു പറ
ഞ്ഞു, ഞങ്ങൾ പൊടി, എന്നും, ഞങ്ങളുടെ വാഴുന്നാൾ പുക പോ
ലെ മണ്ടി പോകുന്നു, എന്നും ചിന്തിച്ചുകൊണ്ടു, ദൈവത്തിന്റെ
ശക്തിയുള്ള കൈക്കീഴു നമ്മെ നാം തന്നെ താഴ്ത്തി വെപ്പൂതാക. സ്ത്രീ

  • ൧ മോശ. ൩. റോമ. ൫.

18*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/151&oldid=186003" എന്ന താളിൽനിന്ന് ശേഖരിച്ചത്