ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു ആക്കുക. 153

കൎത്താവിൽ സ്നേഹിക്കപ്പെട്ട സഹോദരനേ,(ന്മാരേ) ഒരുവൻ അ
ദ്ധ്യക്ഷൻ, എന്നുള്ള മൂപ്പന്റെ ശുശ്രൂഷയെ വാഞ്ഛിക്കുന്നു എങ്കിൽ,
നല്ല വേലയെ ആഗ്രഹിക്കുന്നു, എന്നു നീ(നിങ്ങൾ) ദൈവവചന
ത്തിൽനിന്നു അറിയുന്നു. ഇപ്രകാരമുള്ളവൻ ദൈവമൎമ്മങ്ങളെ പകു
ക്കുന്ന വീട്ടുവിചാരകനും, ദൈവത്തോടു നിരന്നു വരുവിൻ, എന്നു ക
ൎത്താവു താൻ പ്രബോധിപ്പിക്കും പോലെ ലോകരോടു യാചിക്കുന്ന
ക്രിസ്തുമന്ത്രിയുമായിരിക്കേണ്ടതല്ലോ. ദൈവപുത്രൻ തന്റെ രക്ത
ത്താലെ സമ്പാദിച്ച സഭയെ മേച്ചു നടത്തുവാനും, നിത്യജീവനു
ണ്ടാകുന്ന പിതാവിൻ അറിവിനെ പരിശുദ്ധാത്മാവിന്റെ പ്രകാശ
നത്താൽ ഉണ്ടാക്കുവാനും അവൻ ഭരമേല്ക്കുന്നവൻ. അതുകൊണ്ടു
നിനക്കു തെളിഞ്ഞ വിളിയുടെ ഘനത്തെയും അതിനോടു ചേൎന്നുള്ള
വിശേഷമുറകളെയും നന്നെ നിദാനിച്ചു കരുതേണ്ടിയിരിക്കുന്നു.

വിശേഷാൽ ദൈവത്തിന്റെ ശുദ്ധവചനത്തിൽ പ്രസിദ്ധമാ
ക്കിയതും, നമ്മുടെ സുവിശേഷസഭയുടെ സ്വീകാരത്തോടു ചേരു
ന്നതും ആയുള്ളതു ഒഴികെ, വേറൊരു ഉപദേശവും നീ (നിങ്ങൾ) കേ
ൾ്പിക്കരുതു. നീ(നിങ്ങൾ) സേവിക്കുന്ന സഭയാകട്ടെ ക്രിസ്തുതാൻ മൂല
ക്കല്ലായിരിക്കെ, അപ്പോസ്തലരും പ്രവാചകരും ആകുന്ന അടിസ്ഥാ
നത്തിന്മേൽ പണിചെയ്യപ്പെട്ടതാകുന്നു. ആ അടിസ്ഥാനം ഇട്ടിരി
ക്കുന്നതു എന്നിയെ, മറെറാന്നു വെപ്പാൻ ആൎക്കും കഴികയില്ല സത്യം.
ഈ പരമാൎത്ഥത്തെ നീ (നിങ്ങൾ) ചെറിയവൎക്കും വലിയവൎക്കും സ
കല ഉത്സാഹത്തോടും പഠിപ്പിച്ചുകൊടുത്തു, താന്തോന്നിത്വവും പ്ര
തികൂലതയും ഉള്ള ഉപദേശങ്ങളെ ഒക്കയും ഒഴിക്കേണ്ടു. പ്രത്യേകം
സുവിശേഷ സത്യത്തിന്റെ തൂണിനെ പിടിച്ചു നില്ക്കേണ്ടതു. അതാ
വിതു: പാപമോചനവും ദൈവനീതിയും നമ്മുടെ ക്രിയയാലും പു
ണ്യത്താലും അല്ല, ക്രിസ്തുമൂലം വെറും കൃപയാലെ വിശ്വാസം കൊ
ണ്ടത്രെ ലഭിക്കുന്നതു, എന്നതിനാലെ വ്യാകുലപ്പെടുന്ന മനസ്സാക്ഷിക്കു
സമാധാനവും ആശ്വാസവും നിറഞ്ഞു വരൂ. മാനസാന്തരത്തിന്നു
യോഗ്യവും ദൈവത്തിന്നു ഹിതവുമായ ഫലങ്ങളെ ഉണ്ടാക്കുവാൻ
പ്രാപ്തി ജനിക്കുന്നതും ഈ ഉപദേശത്താലത്രെ. ഇങ്ങിനെ ഉപദേശി
ക്ക ഒഴികെ, നമ്മുടെ കൎത്താവായ യേശു ക്രിസ്തു നിൎണ്ണയിച്ചതിനോടു
ഒത്തവണ്ണം വിലയേറിയ ചൊല്ക്കുറികളെയും നീ (നിങ്ങൾ) ഉപയോ

20

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/165&oldid=186017" എന്ന താളിൽനിന്ന് ശേഖരിച്ചത്