ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

൧. ചോദ്ദ്യം: മനുഷ്യനു ഇഹത്തിൽ മുഖ്യവിചാരം ആകേണ്ടതു എന്തു?

ഉത്തരം. നിത്യജീവന്റെ പ്രത്യാശ തനിക്കു ഉറെച്ചു വരേണം
എന്നത്രേ. (മത്ത. ൬, ൩൩.) മുമ്പെ ദൈവത്തിന്റെ രാജ്യത്തെയും
അവന്റെ നീതിയെയും അനേഷിപ്പിൻ, എന്നാൽ ഇവ എല്ലാം
നിങ്ങൾ്ക്കു കൂടെ കിട്ടും, എന്നു ക്രിസ്തു പറഞ്ഞുവല്ലോ.

൨. ചോ. ഈ പ്രത്യാശ എല്ലാ മനുഷ്യനും വരികയില്ലയോ?

ഉ. സത്യക്രിസ്തുഭക്തനല്ലാതെ ആൎക്കും വരാതു. (മത്ത. ൭, ൨൧.)
എന്നോടു: കൎത്താവേ, കൎത്താവേ, എന്നു പറയുന്നവൻ എല്ലാം
സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല, സ്വൎഗ്ഗസ്ഥനായ എൻ പിതാവിൻ
ഇഷ്ടത്തെ ചെയ്യുന്നവനത്രെ, എന്നുണ്ടല്ലോ.

൩. ചോ. നീ ആർ ആകുന്നു?

ഉ. ഞാൻ ക്രിസ്ത്യാനൻ തന്നെ.

൪. ചോ. ക്രിസ്ത്യാനൻ ആകുന്നതു എങ്ങിനെ?

ഉ. ക്രിസ്ത്യാനരിൽ ജനിക്കുന്നതിനാലല്ല, ക്രിസ്ത്യാനരോടു സം
സൎഗ്ഗം ഉള്ളതിനാലും അല്ല, ക്രിസ്തുവിങ്കലെ വിശ്വാസം, ക്രിസ്തുവി
ലെ സ്നാനം, ഇവററിനാലത്രെ.

൫. ചോ. നിനക്കു ചെറുപ്പത്തിൽ സ്നാനം ഉണ്ടായ്വന്നുവോ?

ഉ. അതെ, പിതാപുത്രൻ പരിശുദ്ധാത്മാവു, എന്നീ ദൈവനാ
മത്തിൽ എനിക്കു സ്നാനം ഉണ്ടായ്വന്നിരിക്കുന്നു. ഈ പറഞ്ഞു കൂ
ടാത്ത ഉപകാരത്തിന്നായി ത്രിയൈകദൈവത്തിന്നു എന്നും സ്തോ
ത്രവും വന്ദനവും ഉണ്ടാകെ ആവു.

൬. ചോ. സ്നാനം എന്നതു എന്തു?

ഉ. സ്നാനം എന്നതു വിശുദ്ധമൎമ്മവും ദിവ്യമായ ചൊല്ക്കുറി
യും ആകുന്നു. അതിനാൽ ദൈവമായ പിതാവു പുത്രനോടും പരി

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/170&oldid=186022" എന്ന താളിൽനിന്ന് ശേഖരിച്ചത്