ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

നിമിത്തം ഏല്പിക്കപ്പെട്ടും, നമ്മുടെ നീതീകരണത്തിന്നായി ഉണ
ൎത്തപ്പെട്ടും ഇരിക്കുന്നു.

൩൪. ചോ. ഈ അനുസരണത്താലും കഷ്ടത്താലും ക്രിസ്തു നിനക്കു എന്തെല്ലാം സ
മ്പാദിച്ചതു?

ഉ. ദൈവം കരുണയാലെ സ്വപുത്രനെ വിചാരിച്ചു, എന്റെ
സകല പാപങ്ങളെയും ക്ഷമിച്ചു വിടുന്നതും, എന്നെ നല്ലവൻ എ
ന്നും, നീതിമാൻ എന്നും, പ്രിയമകൻ എന്നും കൈക്കൊള്ളുന്നതും,
എന്നേക്കുമുള്ള സുഖം വരുത്തുവാൻ നിശ്ചയിക്കുന്നതും തന്നെ, അ
വൻ എനിക്കു സമ്പാദിച്ചിട്ടുള്ളതാകുന്നു.

൩൫. ചോ. ഈ സമ്പാദിച്ചതിനെ എല്ലാം അനുഭവിപ്പാൻ നിനക്കു യോഗ്യത എ
ങ്ങിനെ വരുന്നു?

ഉ. സത്യവും ജീവനും ഉള്ള വിശ്വാസത്താൽ അത്രെ.

൩൬. ചോ, സത്യവിശ്വാസം എന്തു പോൽ?

ഉ. ദൈവം യേശുവിന്റെ പുണ്യമാഹാത്മ്യം വിചാരിച്ചു, എ
ന്നെ കനിഞ്ഞു മകന്റെ സ്ഥാനത്തിൽ ആക്കുകയും, എന്നേക്കും
രക്ഷിക്കയും ചെയ്യും, എന്നു തന്നെ അവനെ ഇളകാതെ ആശ്രയി
ക്കുന്നതത്രെ. (യൊ. ൩. ൧൬.) ദൈവം ലോകത്തെ സ്നേഹിച്ച വിധ
മാവിതു: തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവൻ
ആരും നശിച്ചു പോകാതെ, നിത്യജീവനുള്ളവൻ ആകേണ്ടതിന്നു
അവനെ തരുവോളം തന്നെ സ്നേഹിച്ചതു.

൩൭. ചോ. യേശു ക്രിസ്തുവിനെ വിശ്വസിപ്പാൻ നിന്നിൽ തന്നെ കഴിവുണ്ടോ?

ഉ. അതിന്നു ഒരു മനുഷ്യനും ശക്തി പോരാ, (൧ കൊ. ൧൨, ൩.)
പരിശുദ്ധാത്മാവിലല്ലാതെ യേശു കൎത്താവെന്നു പറവാൻ ആൎക്കും
കഴികയില്ല.

൩൮. ചോ. പരിശുദ്ധാത്മാവെകൊണ്ടുള്ള നിന്റെ വിശാസപ്രമാണം എങ്ങിനെ?

ഉ. പരിശുദ്ധാത്മാവിലും, വിശുദ്ധരുടെ കൂട്ടായ്മയുള്ള ശുദ്ധ
സാധാരണ സഭയിലും, പാപമോചനത്തിലും, ശരീരത്തിന്റെ പു
നരുത്ഥാനത്തിലും, നിത്യജീവങ്കലും ഞാൻ വിശ്വസിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/176&oldid=186028" എന്ന താളിൽനിന്ന് ശേഖരിച്ചത്