ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

166 സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

൪൪. ചോ. പ്രാൎത്ഥനകളിൽ വെച്ചു സാരവും തികവും ഭംഗിയും ഏറിയതു എന്തൊ
ന്നു ആകുന്നു?

ഉ. ക്രിസ്തു താൻ നമുക്കു പഠിപ്പിച്ചു തന്നതത്രെ. അതാവിതു:
സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീക
രിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വ
ൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങൾക്കു വേണ്ടുന്ന
അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു
പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ. ഞങ്ങളെ പരീക്ഷ
യിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ.
രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലോ ആകുന്നു.
ആമെൻ.

൪൫. ചോ. എങ്ങിനെ പ്രാൎത്ഥിക്കണം?

ഉ. ദൈവത്തിൻ തിരുമുമ്പിൽ എന്നു വെച്ചു, ഏകാഗ്രതയും
അനുതാപവും പൂണ്ടു, ഹൃദയത്തിലും പുറമെ ഭാവത്തിലും താഴ്മയു
ള്ളവനായി, സത്യവിശ്വാസത്തോടും യേശു ക്രിസ്തുവിന്റെ നാമ
ത്തിലും പ്രാൎത്ഥിക്കേണം.

൪൬. ചോ. ഇപ്രകാരമുള്ള പ്രാൎത്ഥനെക്കു എന്തു വാഗ്ദത്തം ഉണ്ടു?

ഉ. ആമെൻ, ആമെൻ, ഞാൻ നിങ്ങളോടു പറയുന്നിതു: നി
ങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു എന്തെല്ലാം യാചിച്ചാ
ലും അവൻ നിങ്ങൾക്കു തരും, എന്നു നമ്മുടെ പ്രിയ രക്ഷിതാവു
അരുളിച്ചെയ്തു. (യൊഹ. ൧൬, ൨൩. )

൪൭. ചോ. എന്നാൽ വിശ്വാസിക്കു ദൈവഭക്തിയോടുള്ള നടപ്പൂ വേണം എങ്കിൽ,
എന്തൊന്നിനെ പ്രമാണമാക്കേണം?

ഉ. തന്റെ ഇഷ്ടവും തോന്നലും അല്ല, ലോകത്തിന്റെ പാ
പമൎയ്യാദകളും അല്ല, ദൈവത്തിന്റെ ഇഷ്ടവും കല്പനകളുമത്രെ
പ്രമാണമാക്കേണ്ടിയതു.

൪൮. ചോ. ദൈവത്തിന്റെ ഇഷ്ടവും കല്പനകളും എങ്ങിനെ അറിവാറാകും?

ഉ. പഴയനിയമം, പുതിയനിയമം, എന്നുള്ള വേദപുസ്തകങ്ങ
ളിൽ അടങ്ങിയ ദൈവവചനത്താൽ അത്രെ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/178&oldid=186030" എന്ന താളിൽനിന്ന് ശേഖരിച്ചത്