ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദേശം. 167

൪൯. ചോ. പഴയനിയമത്തിലെ ദൈവകല്പനകൾ ഏവ?

ഉ. ൧. യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു, ഞാന
ല്ലാതെ അന്യ ദേവകൾ നിനക്കുണ്ടാകരുതു.

൨. നിനക്കു ഒരു വിഗ്രഹത്തെയും ഉണ്ടാക്കരുതു; അവറ്റെ
കുമ്പിടുകയും സേവിക്കയും അരുതു.

൩. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എ
ടുക്കുരുതു.

൪. സ്വസ്ഥനാളിനെ വിശുദ്ധീകരിപ്പാൻ ഓൎക്ക.
൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.
൬. നീ കുല ചെയ്യരുതു.
൭. നീ വ്യഭിചരിക്കരുതു.
൮. നീ മോഷ്ടിക്കരുതു.
൯. കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷി പറയരുതു.
൧൦.കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു. കൂട്ടുകാരന്റെ
ഭാൎയ്യയെയും ദാസീദാസന്മാരെയും കാളകഴുതയെയും കൂട്ടുകാരന്നുള്ള
യാതൊന്നിനെയും മോഹിക്കരുതു. (൨മോ. ൨൦)

൫൦, ചോ. ഈ കല്പനകളുടെ സാരാംശം എന്താകന്നു?

ഉ. ദൈവത്തെയും കൂട്ടുകാരനെയും സ്നേഹിക്ക, എന്നത്രെ.
(മത്ത. ൨൨, ൩൭-൪൦.)

൫൧. ചോ, ദൈവത്തെ സ്നേഹിക്ക, എന്നതു എന്തു?

ഉ. ദൈവത്തെ സ്നേഹിക്ക, എന്നതൊ ദൈവത്തെ പരമ ധനം
എന്നു വെച്ചു ഹൃദയത്താൽ പറ്റിക്കൊണ്ടും, നിത്യം ഓൎത്തും സൎവ്വ
ത്തിനു മീതെ കാംക്ഷിച്ചും ഇരുന്നു, അവങ്കൽ ആനന്ദിച്ചും മുറ്റും
തന്നെത്താൻ സമൎപ്പിച്ചുംകൊണ്ടു അവന്റെ ബഹുമാനത്തിന്നായി
എരിവുള്ളവനും ആക.

൫൨. ചോ. ക്രട്ടുകാരനെ സ്നേഹിക്ക, എന്നതു എന്തു?

ഉ. കൂട്ടുകാരനെ സ്നേഹിക്ക, എന്നതൊ അവനായി ഗുണമു
ള്ളതു എല്ലാം ആഗ്രഹിക്കയും, പക്ഷമനസ്സാലെ വിചാരിക്കയും, വാ
ക്കിനാലും ഭാവത്താലും പ്രിയം കാട്ടുകയും, ക്രിയയാലെ തുണക്കയും

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/179&oldid=186031" എന്ന താളിൽനിന്ന് ശേഖരിച്ചത്