ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലോപദേശം. 19

ടെ ഉപദേശത്തെയും, രക്ഷാകരമായ ക്രിസ്തുമതത്തിന്റെ സാരാംശ
ങ്ങളെയും കേൾപാൻ മാത്രമല്ല; ചോദ്യങ്ങൾക്കു ഉത്തരം പറവാ
നും, നിന്റെ ജ്ഞാനത്തിൽ വേരൂന്നി വിശ്വാസവൎദ്ധന ലഭിപ്പാനും
ആകുന്നു. ഇതിന്നായിട്ടു നിന്റെ പരിശുദ്ധാത്മാവിന്റെ കരുണ ന
ല്കേണമേ; നിന്റെ ധൎമ്മോപദേശത്തിലെ അതിശയങ്ങളെ കാണേ
ണ്ടതിന്നു ഞങ്ങളുടെ കണ്ണുകളെയും ഹൃദയങ്ങളെയും തുറക്കേണമേ.
നിന്റെ വിശുദ്ധ വചനത്തെ മേല്ക്കുമേൽ അധികം ഗ്രഹിക്കേണ്ട
തിന്നു ഞങ്ങൾക്കു ബുദ്ധികളെ തുറന്നു തരേണമേ; ഇപ്രകാരം ഞ
ങ്ങൾ കൎത്താവായ യേശുവേ, നീ മൂലക്കല്ലാകുന്ന ആലയത്തിൽ
അപോസ്തലപ്രവാചകന്മാരുടെ അടിസ്ഥാനത്തിന്മേൽ കെട്ടപ്പെട്ടു
വളൎന്നു, പിശാചിന്റെയും ലോകത്തിന്റെയും സകല പർീക്ഷക
ൾ്ക്കും തെറ്റി ജയം കൊണ്ടു, ആത്മാക്കളുടെ രക്ഷയാകുന്ന വിശ്വാ
സത്തിന്റെ ലാക്കിൽ എത്തേണ്ടതിന്നു, കരുണ ചെയ്തു പരിപാലി
ക്കേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കനിവേറിയവനും ഏകജ്ഞാനിയുമായ പിതാവും ദൈവവും
ആയുള്ളോവേ, ഞങ്ങൾ പാപത്തിലും അറിയായ്മയിലും ജനിക്ക
യാൽ, ഏകദൈവമായ നിന്നെയും, നീ ലോകത്തിൽ അയച്ച യേശു
ക്രിസ്തുവിനെയും അറിയുന്നതിൽ നിത്യജീവൻ ഉണ്ടായിരിക്കുന്നു എ
ങ്കിലും ഇവ രണ്ടും ബോധിപ്പാൻ ഞങ്ങളാൽ കഴിയാതിരിക്കേ, ഒരു
ബാലൻ ഈ കുറവിനെ തീൎപ്പതു എങ്ങിനെ? ചെറുപ്പം മുതൽ നി
ന്നോടു ചേരുവാൻ തന്റെ ഓട്ടത്തെ ദോഷം അകറ്റി, ക്രമത്തിലാക്കു
ന്നതു എങ്ങിനെ? നിന്റെ വചനത്തെ സൂക്ഷിക്കുന്നതിനാലല്ലോ.
ആയതത്രേ ഞങ്ങളുടെ കാലുകൾക്കു ദീപവും, മാൎഗ്ഗത്തിങ്കൽ വെളി
ച്ചവും ആകുന്നതു; അതുകൊണ്ടു ഞങ്ങൾ ഈ ഭൂമിമേൽ പരദേശി
കളും അതിഥികളും ആയി കടന്നു തീരുവോളം, തിരുവചനം ഞങ്ങ
ളിൽനിന്നു. മറെക്കരുതേ; ജ്ഞാനത്തിന്റെ ആത്മാവെ തന്നു, ഞ
ങ്ങൾ നിന്റെ പരമാൎത്ഥത്തെ ശുദ്ധമായി ഗ്രഹിക്കേണ്ടതിന്നു ഉള്ള
ങ്ങളെ പ്രകാശിപ്പിക്കേണമേ. സത്യത്തെ ഗ്രഹിച്ച പ്രകാരം ഞ
ങ്ങൾ നിവൃത്തിച്ചും, നിന്റെ സന്നിധിയിൽ പ്രസാദം വരുത്തി ന

3 *

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/31&oldid=185882" എന്ന താളിൽനിന്ന് ശേഖരിച്ചത്