ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 ഉത്സവപ്രാൎത്ഥനകൾ.

വേശിക്കയും ചെയ്യേണ്ടതിന്നു, ഞങ്ങളുടെ നിനവുകളെയും ചിന്ത
കളെയും ഉണൎത്തി ഉത്സാഹിപ്പിക്കേണമേ. നിത്യരാജാവായുള്ള നി
നക്കും നിന്നൊടു ഒന്നിച്ചു ജീവിച്ചും വാണുംകൊണ്ടിരിക്കുന്ന പുത്ര
നും ആയ്ക്കൊണ്ടു, ഇന്നു മുതൽ എന്നെന്നേക്കും സകല തലമുറക
ളോളവും സഭയകത്തു തേജസ്സുണ്ടാവൂതാക. ആമെൻ. W.

൨.

കനിവും വിശ്വസ്തതയും നിറഞ്ഞ ദൈവമേ, ഏകജാതനായ
പുത്രനെ പഴയ നിയമത്തിലെ പിതാക്കന്മാൎക്കു വാഗ്ദത്തം ചെയ്തും,
വിശുദ്ധപ്രവാചകരെ കൊണ്ടു മുന്നറിയിച്ചും, കാലസമ്പൂൎണ്ണത
വന്നേടത്തു ലോകത്തിൽ അയച്ചും കൊണ്ടു, നിന്റെ ഇഷ്ടത്തെയും
ആലോചനയെയും വെളിപ്പെടുത്തി. ഭൂമിയിലെ സകല ജാതികളി
ലും നിന്റെ അനുഗ്രഹത്തെ വരുത്തി പരത്തിയതുനിമിത്തം ഞ
ങ്ങൾ സ്തോത്രവും പുകഴ്ചയും ചൊല്ലുന്നു. അവനായി ഞങ്ങളും ഹൃ
ദയങ്ങളെ മനസ്സോടെ തുറന്നിട്ടു, അവൻ ഇങ്ങു പ്രവേശിച്ചും, താൻ
സ്വൎഗ്ഗത്തിൽനിന്നു കൊണ്ടുവന്ന രക്ഷാകരദാനങ്ങളോടും കൂടെ ഞ
ങ്ങളിൽ നിത്യം വസിച്ചും നിലനിന്നും കൊള്ളേണ്ടതിന്നു, നിന്റെ
കരുണയെ സമൃദ്ധിയായി തരേണമേ. അവൻ തിരുവചനത്താലും
ആത്മാവിനാലും ഇടവിടാതെ ഞങ്ങളുടെ ഉള്ളങ്ങളോടു പറകയും,
പാപങ്ങളുടെ അധികാരത്തെ ഞങ്ങളിൽനിന്നു നീക്കുകയും, തികവു
വന്നുള്ള നീതിമാന്മാരുടെ കൂട്ടത്തിൽ ഞങ്ങളെ ചേൎക്കയും ചെയ്യേ
ണമേ, നിന്റെ വിശ്വസ്തതെക്കു തക്കവണ്ണം ഞങ്ങളെ അവസാനം
വരെയും ഉറപ്പിച്ചു കാത്തു, ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തു
വിന്റെ നാളിൽ കുറ്റം ചുമത്തപ്പെടാത്തവരാക്കി തീൎക്കേണമേ.
ആമെൻ. W.

തിരുജനനനാൾ.

സ്വൎഗ്ഗസ്ഥാപിതാവും കൎത്താവുമായ ദൈവമേ, നീ അനാദിയാ
യിട്ടു നിന്റെ ഏകജാതനെ ഞങ്ങളുടെ രക്ഷെക്കായി നിയമിച്ചു, കാ
ലസമ്പൂൎണ്ണതയിൽ മനുഷ്യനായി പിറപ്പിച്ചതുകൊണ്ടു, ഞങ്ങൾ ഹൃ
ദയത്തിൽനിന്നു സ്തുതിയും പുകഴ്ചയും ചൊല്ലുന്നു. നിന്റെ കരുണാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/38&oldid=185889" എന്ന താളിൽനിന്ന് ശേഖരിച്ചത്