ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 ഉത്സവപ്രാൎത്ഥനകൾ.

പുനരുത്ഥാനനാൾ.

മഹാരക്ഷിതാവായ യേശു ക്രിസ്തുവേ, തിരുനാമത്തിന്റെ തേജ
സ്സിന്നായും, എല്ലാ വിശ്വാസികളുടെ ആശ്വാസത്തിന്നായും നീ ജ
യം കൊണ്ടു, ശവക്കുഴിയെ വിട്ടു വരികയാൽ, നിനക്കു സ്തോത്രം. നി
ന്റെ ബഹുമാനത്തിന്നായുള്ള ഈ പെരുനാളിൽ നിന്നെ യോഗ്യമാം
വണ്ണം പുകഴുന്നതു എങ്ങിനെ? ഞങ്ങൾ വിശ്വസിച്ചവൻ ഇന്നവൻ,
എന്നു നിന്റെ ജയം ഹേതുവായിട്ടു അറിഞ്ഞു വന്നു. ഞങ്ങളെയും
അന്നാൾവരേയും കാത്തുകൊൾവാൻ നീ ശക്തൻ എന്നതും സ്പ
ഷ്ടം തന്നെ. നീ ന്യായവിധിയിൽനിന്നു എടുക്കപ്പെട്ടതിനാൽ ഞ
ങ്ങളുടെ മേൽ ഇരുന്ന ശിക്ഷാശാപം എല്ലാം നീങ്ങിപ്പോയല്ലോ. നി
ന്നോടു കൂടെ ജീവന്റെ പുതുക്കത്തിന്നായി ഞങ്ങൾ എഴുനീറ്റാൽ
തന്നെ. ഹാ യേശു കൎത്താവേ, നീ പുനരുത്ഥാനവും ജീവനും ആകു
ന്നു, എന്നിട്ടു നിന്നെ വിശ്വസിച്ചാശ്രയിക്കുന്ന ഞങ്ങളിലും ജീവി
ച്ചിരിക്കേണമേ. നിന്റെ പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടു
ഞങ്ങളെ പാപനിദ്രയിൽനിന്നു ഉണൎത്തി, ഈ മരണശരീരത്തിൽ
നിറയുന്ന ദുൎമ്മോഹത്തെ ഇല്ലാതാക്കി, സത്യമാനസാന്തരത്താലും
നിൎവ്യാജമായ വിശ്വാസത്താലും ജീവന്റെ പുതുക്കത്തിൽ നിന്തിരുമു
മ്പിൽ നടത്തിച്ചുകൊള്ളേണമേ. ഊററമുള്ള വീരാ, ഞങ്ങളിലുള്ള
ലോകത്തെ ജയിച്ചടക്കി, വാഗ്ദത്തപ്രകാരം ചെറിയ ആട്ടിങ്കൂട്ടത്തി
ന്റെ നടുവിൽ പാൎത്തു കൊണ്ടു, സമാധാനം ബലം ജയം ആശ്വാ
സം ആനന്ദം തുടങ്ങിയുള്ള സ്വൎഗ്ഗീയനിധികൾ എല്ലാം മറഞ്ഞു
കിടക്കുന്ന നിന്റെ അത്ഭുതമായ ജീവനെ ഞങ്ങളിൽ നിറെച്ചു ത
രേണമേ.

ഞങ്ങളുടെ തലയായ യേശുവേ, നീ വിളങ്ങി വരുമ്പോഴേക്കു
ഞങ്ങളും നിന്നോടു കൂടെ തേജസ്സിൽ വിളങ്ങും, ഈ ക്ഷയമുള്ളതു
അക്ഷയത്തെയും, ഈ ചാകുന്നതു ചാകായ്മയേയും ധരിക്കുമല്ലൊ.
ഇപ്പോൾ പൊരുതു ഞെരുങ്ങി വലഞ്ഞവർ എങ്കിലും, നിന്റെ പു
നരുത്ഥാനത്തിൽ ആശ്രയിച്ചു തേറുന്നവർ എല്ലാം അന്നു ഒരുമിച്ചു
സ്തുതിപ്പിതു: ഹേ മരണമേ, നിൻ വിഷമുൾ എവിടെ, പാതാളമേ,
നിൻ ജയം എവിടെ, നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിനെക്കൊ
ണ്ടു നമുക്കു ജയത്തെ നല്കുന്ന ദൈവത്തിന്നു സ്തോത്രം. ആമെൻ. W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/46&oldid=185897" എന്ന താളിൽനിന്ന് ശേഖരിച്ചത്