ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശേഷപ്രാൎത്ഥനകൾ. 43

൪.

സങ്കടത്തിങ്കൽ ഉദ്ധാരണത്തിനു വേണ്ടി

ഞങ്ങളുടെ ദൈവവും പിതാവുമാകുന്ന കൎത്താവേ, അഗാധങ്ങ
ളിൽനിന്നു ഞങ്ങൾ നിന്നോടു നിലവിളിക്കുന്നു. ഞങ്ങളുടെ ശബ്ദം
കേട്ടു, ഞങ്ങളുടെ യാചനാവിളികൾക്കായി ചെവി ചാച്ചു, ഈ അ
കപ്പെടുന്ന ക്ലേശങ്ങളിൽ കനിഞ്ഞു നോക്കേണമേ. കൎത്താവേ, നീ
അകൃത്യങ്ങളെ സൂക്ഷിച്ചു നോക്കി കണക്കിട്ടാൽ, തിരുമുമ്പിൽ നില
നില്ക്കുന്നവൻ ആർ? എങ്കിലും നിങ്കൽ ഞങ്ങൾ ആശ്രയിക്കുന്നു, കൃ
പയും മോചനവും നിന്നോടു സമൃദ്ധിയായിട്ടുണ്ടു, എന്നിട്ടു കരു
ണ ചെയ്തു കൊണ്ടു ഇപ്പോൾ നീ ഞങ്ങളെ സന്ദൎശ്ശിച്ചു. അകപ്പെ
ടുത്തിയ സങ്കടത്തെ ശമിപ്പിച്ചു, അധികമുള്ള ക്ലേശങ്ങൾ പറ്റാത
വണ്ണം പരിപാലിക്കേണമേ. ഞെരുക്കത്തിലുള്ളവരെ താങ്ങി ആദ
രിച്ചു വിടുവിക്കേണമേ. ഈ സകല കഷ്ട ദുഃഖങ്ങളാലും ഞങ്ങളു
ടെ ഹൃദയങ്ങളെ വലിച്ചു നിന്നോട്ടു തന്നെ അടുപ്പിക്കേണമേ. ഇ
പ്പോൾ കണ്ണീരോടെ വിതെക്കുന്നവർ പിന്നെതിൽ നിത്യ സന്തോ
ഷത്തോടെ കൊയ്യുമാറാകേ വേണ്ടു. യേശു ക്രിസ്തുനിമിത്തം ഞ
ങ്ങളെ ചെവിക്കൊണ്ടു ഉത്തരം അരുളിച്ചെയ്യേണമേ. ആമെൻ. W.

൫.

പടക്കാലത്തിൽ.

സൎവ്വശക്തിയുള്ള ദൈവമേ, സകല രാജാക്കളെയും ഭരിക്കുന്ന
രാജാവും, എല്ലാ കാൎയ്യങ്ങളെയും നടത്തുന്ന ആദികാരണനുമായു
ള്ളോവേ, നിന്റെ ശക്തിയോടു എതിൎക്കുന്ന സൃഷ്ടി ഒന്നും ഇല്ല; പാ
പികളെ ശിക്ഷിപ്പാനും, അനുതാപമുള്ളവരെ കനിഞ്ഞുകൊൾ്വാ
നും ഏകസമൎത്ഥൻ നീ തന്നെ. ഞങ്ങളെ ശത്രുക്കളുടെ കൈയിൽ
നിന്നു രക്ഷിപ്പാൻ കടാക്ഷിക്കേണമേ. അവരുടെ വമ്പിനെ താ
ഴ്ത്തി, ദ്വേഷത്തെ ശമിപ്പിച്ചു, ഉപായങ്ങളെ പഴുതിലാക്കേണമേ. നി
ന്റെ തുണയാൽ സകല ആപത്തും അകറ്റി, ഞങ്ങളെ പരിപാലി
ച്ചു ജയം നല്കുന്ന നിന്നെ എന്നും സ്തുതിപ്പാറാക്കേണമേ. നിന്റെ
ഏകജാതനും, ഞങ്ങളുടെ കൎത്താവുമാകുന്ന യേശു ക്രിസ്തുവിന്റെ
പുണ്യം നിമിത്തമേ ഞങ്ങളെ കേട്ടരുളേണമേ. ആമെൻ. C. P.

6*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/55&oldid=185907" എന്ന താളിൽനിന്ന് ശേഖരിച്ചത്