ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവ ചരിത്രം. 81

ൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ, നിങ്ങൾ പരീഷയിൽ കട
ക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ, എന്നു അവരോടു പറഞ്ഞു. പേത്ര
നെയും യാക്കോബു യൊഹന്നാൻ എന്നവരെയും കൂട്ടിക്കൊണ്ടു, വി
റച്ചും ദുഃഖിച്ചും വലഞ്ഞും പോവാൻ തുടങ്ങി. എന്റെ ദേഹി മ
രണത്തോളം ദുഃഖപ്പെട്ടിരിക്കുന്നു. ഇവിടെ പാൎത്തുണൎന്നുകൊൾ്വിൻ,
എന്നു അവരോടു പറഞ്ഞു. താൻ അവരെ വിട്ടു, ഒരു കല്ലേറു ദൂര
ത്തോളം വാങ്ങി, മുട്ടുകുത്തി നിലത്തു വീണു: കഴിയുന്നു എങ്കിൽ,
ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാൎത്ഥിച്ചു. അബ്ബാ പിതാ
വേ, നിന്നാൽ എല്ലാം കഴിയും, ഈ പാനപാത്രം എന്നിൽനിന്നു
നീക്കിക്കൊള്ളേണമേ, എങ്കിലും ഞാൻ ഇച്ശിക്കുന്നതല്ല, നീ ഇച്ശി
ക്കുന്നതു അത്രെ ആവു, എന്നു പറഞ്ഞു. പിന്നെ വന്നു, അവർ ഉ
റങ്ങുന്നതു കണ്ടു, പേത്രനോടു പറഞ്ഞു: ശിമോനേ ഉറങ്ങുന്നുവോ?
ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? പരീക്ഷയിൽ
അകപ്പെടായ്വാൻ ഉൎണന്നും പ്രാൎത്ഥിച്ചും കൊൾ്വിൻ; ആത്മാവു മ
നഃപൂൎവ്വമുള്ളതു സത്യം, ജഡം ബലഹീനമത്രെ. പിന്നെയും രണ്ടാ
മതു പോയി: എൻ പിതാവേ, ഇതു ഞാൻ കുടിക്കതെ, നീങ്ങി കൂടാ
എങ്കിൽ, നിന്റെ ഇഷ്ടം ഭവിക്കയാവു, എന്നു പ്രാൎത്ഥിച്ചു. സ്വൎഗ്ഗ
ത്തിൽനിന്നു ഒരു ദൂതനും അവനെ ശക്തിപ്പെടുത്തുവാൻ കാണായ്വ
ന്നു. പിന്നെ അവൻ അത്യാസന്നത്തിലായി അതിശ്രദ്ധയോടെ
പ്രാൎത്ഥിച്ചു, അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ ചോരത്തു
ള്ളികൾ കണക്കെ ആയ്ചമഞ്ഞു. പ്രാൎത്ഥനയിൽനിന്നു എഴുനീറ്റു മട
ങ്ങി വന്നു, അവർ കണ്ണുകൾക്കു ഭാരം ഏറുകകൊണ്ടു, വിഷാദത്താൽ
ഉറങ്ങുന്നു എന്നു കണ്ടു; അവർ എന്തുത്തരം ചൊല്ലേണ്ടു, എന്നറി
ഞ്ഞതും ഇല്ല. അവരെ വിട്ടു, മൂന്നാമതും ചെന്നു, ആ വചനത്താൽ
തന്നെ പ്രാൎത്ഥിച്ചു; മൂന്നാമതും വന്നു അവരോടു പറയുന്നു: ശേഷ
ത്തേക്കു ഇനി ഉറങ്ങി ആശ്വസിച്ചു കൊൾ്വിൻ. മതി! നാഴിക വന്നു
ഇതാ, മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു.
എഴുനീല്പിൻ നാം പോക, കണ്ടാലും എന്നെ കാണിച്ചുകൊടുക്കു
ന്നവൻ അണഞ്ഞു വന്നു. (യൊ. മ. മാ. ലൂ.)

എന്നു അവൻ പറയുമ്പോൾ തന്നെ, പെട്ടെന്നു പന്തിരുവരിൽ
ഒരുത്തനായ യൂദാ റോമാപട്ടാളത്തെയും മഹാപുരോഹിതർ മൂപ്പ

11

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/93&oldid=185945" എന്ന താളിൽനിന്ന് ശേഖരിച്ചത്