ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 87

യോഗ്യന്റെ വിലയായി മുപ്പതു ശേഖലിനെ അവർ എടുത്തു കു
ശവനിലത്തിന്നായി കൊടുത്തു എന്നത്രെ. (മത്ത. ൨൭.)

യഹൂദരോ തീണ്ടിപ്പോകാതെ പെസഹ തിന്മാന്തക്കവണ്ണം ആ
സ്ഥാനത്തിൽ പ്രവേശിക്കാതെ നിന്നു. അതുകൊണ്ടു പിലാതൻ
അവരുടെ അടുക്കെ പുറത്തു വന്നു: ഈ മനുഷ്യന്റെ നേരെ എന്തു
കുറ്റം ബോധിപ്പിക്കുന്നു? എന്നു ചോദിച്ചു. ഇവൻ ദുഷ്പ്രവൃത്തിക്കാ
രൻ അല്ല എങ്കിൽ, അവനെ നിങ്കൽ ഏല്പിക്കുമാറില്ലല്ലൊ, എന്നു
ഉത്തരം പറഞ്ഞു. പിലാതൻ അവരോടു: നിങ്ങൾ അവനെ കൂട്ടി
ക്കൊണ്ടു, നിങ്ങളുടെ ധൎമ്മപ്രകാരം വിധിപ്പിൻ, എന്നു പറഞ്ഞാ
റെ, യഹൂദർ അവനോടു: ആരെയും കൊല്ലുന്നതു ഞങ്ങൾക്കു വിഹി
തമല്ലല്ലോ, എന്നു പറഞ്ഞു. ഇവ്വണ്ണം താൻ ഇന്ന മരണം മരി
ക്കും, എന്നു യേശു സൂചിപ്പിച്ച വചനത്തിന്നു നിവൃത്തി വരികയും
ചെയ്തു. (യൊ.)

പിന്നെ മഹാപുരോഹിതരും മൂപ്പന്മാരും: ഇവൻ താൻ ക്രിസ്തു
വാകുന്ന ഒരു രാജാവു, എന്നു ചൊല്ലികൊണ്ടു ജാതിയെ മറിച്ചു
കളകയും കൈസൎക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്ന
പ്രകാരം ഞങ്ങൾ കണ്ടു, എന്നു കുറ്റം ചുമത്തി തുടങ്ങി. ആക
യാൽ പിലാതൻ പിന്നെയും ആസ്ഥാനത്തിൽ പുക്കു യേശുവെ
വിളിച്ചു: നീ യഹൂദരുടെ രാജാവോ? എന്നു ചോദിച്ചാറെ യേശു ഉ
ത്തരം ചൊല്ലിയതു: ഇതു നീ സ്വയമായി പറയുന്നുവോ? മറ്റുള്ള
വർ എന്നെക്കൊണ്ടു നിന്നോടു ബോധിപ്പിച്ചിട്ടോ? പിലാതൻ:
ഞാൻ യഹൂദനോ? നിന്റെ ജനവും മഹാപുരോഹിതരും നിന്നെ
എങ്കൽ ഏല്പിച്ചു; നീ എന്തു ചെയ്തു? എന്നു എതിരെ പറഞ്ഞ
പ്പോൾ, യേശു ഉത്തരം ചൊല്ലിയതു: എന്റെ രാജ്യം ഈ ലോക
ത്തിൽനിന്നുള്ളതല്ല, എന്റെ രാജ്യം ഇഹലോകത്തിൽനിന്നു, എ
ന്നു വരികിൽ, എന്റെ ഭൃത്യന്മാർ; ഞാൻ യഹൂദരിൽ ഏല്പിക്കപ്പെ
ടാതവണ്ണം പോരാടുകയായിരുന്നുവല്ലോ; എന്നിട്ടു എന്റെ രാജ്യം ഇ
വിടെനിന്നല്ല സ്പഷ്ടം. പിലാതൻ അവനോടു: പിന്നെ നീ രാജാവ
ല്ലോ? എന്നു പറഞ്ഞാറെ, യേശു ഉത്തരം ചൊല്ലിയതു: നീ പറയു
ന്നു, ഞാൻ രാജാവാകുന്നു സത്യം. സത്യത്തിനു സാക്ഷി നില്ക്കേ
ണ്ടതിന്നു ഞാൻ ജനിച്ചിരിക്കുന്നു, ഇതിന്നായി ലോകത്തിൽ വന്നും

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/99&oldid=185951" എന്ന താളിൽനിന്ന് ശേഖരിച്ചത്