ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 തിരുവത്താഴം.

നന്നിയുള്ളവരായും ചമയേണ്ടു. അതുകൊണ്ടു മരിച്ചിട്ടുള്ളതു
ആടുകൾക്കു വേണ്ടി നല്ല ഇടയൻ, പാപികൾക്കു വേണ്ടി
നിൎദ്ദോഷൻ, അവയവങ്ങൾക്കു വേണ്ടി തല, സഭയാകുന്ന കന്യെ
ക്കു വേണ്ടി മണവാളൻ എന്നുള്ളതു നണ്ണി മഹാപുരോഹിത
നായ ക്രിസ്തു പിതാവിനെ അനുസരിച്ചും അരിഷ്ടരായ നമ്മെ
അത്യന്തം സ്നേഹിച്ചുംകൊണ്ടു തന്നെത്താൻ ദഹനബലിയാക്കി
ഹോമിച്ചു ദൈവകരുണയുടെ നിയമത്തെ സ്ഥിരമാക്കി മുദ്രയി
ട്ടിരിക്കുന്നു എന്നു ചിന്തിച്ചുകൊൾവിൻ.

പിന്നെ കൎത്താവായ യേശുക്രിസ്തു: എന്റെ നാമത്തിൽ
പിതാവിനോടു എന്തു യാചിച്ചാലും അവൻ തരും എന്നു വാഗ്ദ
ത്തം ചെയ്തിരിക്കയാൽ അവന്റെ സ്നേഹത്തെ നല്ലവണ്ണം
ഓൎത്തു സന്തോഷിപ്പാനും ദൈവത്തെ തേറുന്ന വിശ്വാസത്തിന്നു
ശക്തികൂടുവാനും ഏകബലിയാൽ നമ്മുടെ പാപങ്ങളിൽനിന്നു
നിത്യ വീണ്ടെടുപ്പു സാധിപ്പിച്ചു വിശുദ്ധീകരിച്ചവരെ ഒക്കയും
ഒരു ബലി കൊണ്ടു എന്നേക്കും തികെച്ചിരിക്കുന്നു എന്നു സംശ
യം കൂടാതെ ഉറപ്പിപ്പാനും നാം പ്രാൎത്ഥിക്കേണ്ടതാകുന്നു. നാം
തമ്മിലും എല്ലാ മനുഷ്യരോടും വിശേഷാൽ നമ്മുടെ ശത്രുക്ക
ളോടും വ്യാജമില്ലാത്ത മമതയിൽ നില്പാനും ചതിമോഹങ്ങളാൽ
കെട്ടു പോകുന്ന പഴയ മനുഷ്യനെ നാം താല്പൎയ്യമായി വെച്ചു
കളഞ്ഞു കൊല്ലുവാനും ദൈവത്തിന്നു ഒത്തവണ്ണം സൃഷ്ടനായ
പുതു മനുഷ്യനെ ധരിച്ചു കൊൾവാനും സകല കഷ്ട്ര സങ്കടപരീ
ക്ഷകളെയും ക്ഷമയോടെ സഹിപ്പാനും നാം തേജസ്സിൽ കൂടേ
ണ്ടതിന്നു കഷ്ടതയിലും നമ്മുടെ തലയോടൊന്നിച്ചുനിന്നു കൊ
ണ്ടു പൊറുപ്പാനും ഏറിയൊന്നു യാചിക്കേണ്ടതാകുന്നു. നാം
പട്ടാങ്ങായി ദൈവത്തിൻ മക്കളും ആത്മാവിലും സത്യത്തിലും
ദൈവത്തെ കുമ്പിട്ടു ബഹുമാനിക്കുന്നവരുമായി കാണേണ്ടതിന്നു
ദൈവം ഇങ്ങിനേ ഉള്ള വിശ്വാസം പ്രത്യാശ സ്നേഹം ക്ഷാന്തി
സുബോധം ചാരിത്രശുദ്ധി എന്നിവ ഒക്കയും നമ്മിൽ ഉണ്ടാക്കി
വളൎപ്പൂതാക.

ഒടുവിൽ ആരാനും അപാത്രമായി ഈ അപ്പം ഭക്ഷിക്ക താൻ
കൎത്താവിൻ പാനപാത്രത്തിൽനിന്നു കുടിക്ക താൻ ചെയ്താൽ ക

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/134&oldid=195443" എന്ന താളിൽനിന്ന് ശേഖരിച്ചത്