അനുബന്ധം.
I. കഷ്ടാനുഭവചരിത്രം.
൧. ആരംഭം.*
താൻ മരിച്ചവരിൽനിന്നു ഉണൎത്തിയ ലാസർ ഉള്ള ബെത്ഥ
ന്യയിൽ യേശു പെസഹെക്കു ആറുനാൾ മുമ്പെ വന്നാറെ അ
വിടെ കുഷ്ഠരോഗിയായ ശീമോന്റെ വീട്ടിൽ അവന്നു അത്താഴം
ഉണ്ടാക്കി മാൎത്ത ശുശ്രൂഷ ചെയ്തു. അവനോടു കൂടെ ചാരിക്കൊ
ണ്ടവരിൽ ലാസരും ചേൎന്നിരുന്നു. അപ്പോൾ മറിയ വിലയേറിയ
സ്വച്ഛജടാമാംസി തൈലം ഒരു റാത്തൽ ഉള്ള ഭരണി എടുത്തു
വന്നു ഭരണിയെ പൊളിച്ചു തൈലം അവന്റെ തലമേൽ ഒഴിച്ചു
കാലുകളിൽ പൂശി കാലുകളെ തന്റെ തലമുടി കൊണ്ടു തുവൎത്തി.
തൈലത്തിന്റെ സൗെരഭ്യം വീട്ടിൽ നിറയുകയും ചെയ്തു. അതിന്നു
അവന്റെ ശിഷ്യരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാ
നുള്ള യൂദാ ഇഷ്കൎയ്യോത്താ എന്ന ശിമോന്റെ മകൻ പറയുന്നുഃ
ഈ തൈലം മുന്നൂറു ദ്രഹ്മപ്പണത്തിന്നു വിറ്റു ദരിദ്രൎക്കു കൊടുക്കാ
ഞ്ഞതു എന്തിന്നു? എന്നു ദരിദ്രരെ വിചാരം ഉണ്ടായിട്ടല്ല കള്ള
നായി പണപ്പെട്ടിയെ സൂക്ഷിച്ചും അതിൽ ഇടുന്നതു ചുമന്നും
കൊണ്ടിട്ടത്രെ പറഞ്ഞതു. മറ്റു ചില ശിഷ്യരും മുഷിച്ചൽ
ഭാവിച്ചുഃ ഈ അഴിച്ചൽ എന്തിന്നു? ഈ തൈലം ഏറിയ വിലെ
ക്കു വിറ്റു ദരിദ്രൎക്കു കൊടുപ്പാൻ സംഗതിയായല്ലോ എന്നു അവ
ളോടു പഴിച്ചു പറഞ്ഞു. ആയതു യേശു അറിഞ്ഞു അവരോടു പ
റഞ്ഞിതുഃ ഇവളെ വിടുവിൻ, സ്ത്രീക്കു അലമ്പൽ ഉണ്ടാക്കുവാൻ എ
ന്തു? അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലോ. ദരിദ്രർ നി
ങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു, ഇച്ഛിക്കുന്തോറും അവൎക്കു
* ശനിയാഴ്ച ൧ ഏപ്രിൽ ക്രിസ്താബ്ദം ൩൦.