സ്ഥിരീകരണത്തിന്നുള്ള ഉപദേശം. 197
൨൮. ചോ. ഈ വക പാപങ്ങളാൽ നമുക്കു എന്തു വരുവാറായി?
ഉ. ദൈവത്തിൻ കോപവും രസക്കേടും അല്ലാതെ തല്ക്കാല
ശിക്ഷകൾ പലതും നരകത്തിൽ നിത്യദണ്ഡനവും തന്നെ.
പാപത്തിന്റെ ശമ്പളം മരണമത്രെ. (റോമ. ൬, ൨൩.)
൨൯. ചോ. ഈ അരിഷ്ടതയിൽനിന്നു നമ്മെ ഉദ്ധരിച്ചതാർ?
ഉ. എല്ലാവൎക്കും വേണ്ടി വീണ്ടെടുപ്പിൻ വിലയായി തന്നെ
ത്താൻ കൊടുത്ത ക്രിസ്തുയേശുവത്രെ. (൧ തിമോ. ൨, ൫.)
൩൦. ചോ. യേശുക്രിസ്തു ആർ ആകുന്നു?
ഉ. ദൈവപുത്രനും മനുഷ്യപുത്രനും ആകയാൽ ദിവ്യമാനു
ഷസ്വഭാവങ്ങൾ പിരിയാതെ ചേർന്നുള്ള ഏകപുരുഷൻ തന്നെ.
൩൧. ചോ. യേശുക്രിസ്തുവിനെ ചൊല്ലി നിന്റെ വിശ്വാസപ്രമാണം എന്തു?
ഉ. ദൈവത്തിന്റെ ഏകജാതനായി, നമ്മുടെ കൎത്താവാ
യ യേശുക്രിസ്തുവിങ്കൽ ഞാൻ വിശ്വസിക്കുന്നു. ആയവൻ പരി
ശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉല്പാദിതനായി
ജനിച്ചു,പൊന്ത്യപിലാതന്റെ കീഴിൽ കഷ്ടം അനുഭവിച്ചു, ക്രൂ
ശിക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു, പാതാളത്തിൽ ഇറങ്ങി, മൂന്നാം
ദിവസം ഉയിൎത്തെഴുനീറ്റു, സ്വൎഗ്ഗാരോഹണമായി, സൎവ്വശക്തി
യുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു.
അവിടെനിന്നു ജീവികളോടും മരിച്ചവരോടും ന്യായം വിസ്തരി
പ്പാൻ വരികയും ചെയ്യും.
൩൨. ചോ. യേശുക്രിസ്തു പിതാവിൽനിന്നു യുഗാദികൾക്കു മുമ്പെ ജനിച്ച
സത്യദൈവമാകുന്നു എന്നുള്ളതിനെ പ്രമാണിപ്പിക്കുന്നതു എങ്ങിനെ?
ഉ. പരിശുദ്ധവേദത്തിന്റെ വ്യക്തസാക്ഷ്യങ്ങളെ കൊണ്ട
ത്രെ. അതിൽ അവനെ കുറിച്ചു ദൈവത്തിന്റെ ഏകജാതനും
(യോ. ൩, ൧൬.) സ്വപുത്രനും (റോമ. ൮, ൩൨.)സൎവ്വത്തിന്മേ
ലും ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവനും (റോമ. ൯, ൫.)
സത്യദൈവവും നിത്യജീവനും (൧ യോഹ. ൫, ൨൦.) എന്നിങ്ങി
നെ പറഞ്ഞു കാണുന്നു.