വിവിധപ്രാൎത്ഥനകൾ. 47
പലക്ഷം മനുഷ്യർ ഇന്നേവരേയും നിന്നോടും നിന്റെ സമാധാ
നത്തോടും അകന്നിരിക്കുന്നു. എണ്ണമില്ലാത്ത ജാതികൾ ഈ ദിവ
സത്തോളം തങ്ങളുടെ ഹൃദയത്തിന്റെ അന്ധകാരത്തിൽ നടന്നും
വിഗ്രഹാരാധനയുടെ അറെപ്പിൽ ലയിച്ചും കൊണ്ടിരിക്കുന്നു.
അവരിൽ കരളലിഞ്ഞു നിന്റെ സുവിശേഷവെളിച്ചത്തെ
അവൎക്കു നല്കി നിന്നെയും നിന്റെ കരുണയുടെ അത്ഭുതങ്ങ
ളെയും അവർ അറിയേക്കണ്ടതിന്നു അവരുടെ ഹൃദയക്കണ്ണുകളെ
തുറന്നു നിന്റെ പുത്രനായ യേശുക്രിസ്തുവിൽ ജീവനും ഭാഗ്യവും
കണ്ടെത്തുമാറാക്കേണമേ. രക്ഷാവചനത്തെ സകല സൃഷ്ടിക്കും
ഘോഷിച്ചറിയിക്കേണ്ടതിന്നു നിന്റെ പ്രേരിതന്മാരെ ലോക
ത്തിൽ
എങ്ങും അയക്കേണമേ. അവർ എല്ലാ പ്രാഗത്ഭ്യത്തോടും
പരമാൎത്ഥതയോടും കൂടെ പ്രസംഗിക്കേണ്ടതിന്നും നിന്റെ ഭൃത്യ
രായി തന്നെ ആത്മാവിന്റെയും ശക്തിയുടെയും പ്രാമാണ്യത്തിൽ
പ്രവൃത്തിക്കേണ്ടതിന്നും അവൎക്കു വിശ്വാസം സ്നേഹം ധൈൎയ്യം
താഴ്മ ജ്ഞാനം വിശ്വസ്തത എന്നീവരങ്ങളെ ഏകേണമേ.
ഈ ഘനമേറുന്ന സുവിശേഷവേലെക്കായി ഒരുങ്ങുന്നവൎക്കു
വേണ്ടിയും ഞങ്ങൾ നിന്നോടു യാചിക്കുന്നു. അവരുടെ ബുദ്ധിയെ
പ്രകാശിപ്പിച്ചും ഹൃദയത്തെ വെടിപ്പാക്കിയും അവരെ അശേ
ഷം വിശുദ്ധീകരിച്ചും കൊണ്ടു നിന്റെ ബഹുമാനത്തിന്നായി
പ്രാപ്തിയുള്ള ആയുധങ്ങളാക്കി തീൎക്കേണമേ. അവർ പഠിച്ചു
വരുന്ന പാഠശാലകളെ താങ്ങി നടത്തുകയും അവരെ പഠിപ്പിച്ചു
വരുന്ന ഗുരുജനങ്ങളെ പ്രത്യേകമായി നിന്റെ ദിവ്യജ്ഞാനം
കൊണ്ടും ആത്മാവിന്റെ അകലവരങ്ങളെ കൊണ്ടും നിറെക്ക
യും ചെയ്യേണമേ.
ഞങ്ങളും നിന്റെ സഭയിലുള്ള സകല അവയവങ്ങളും
താന്താങ്ങൾക്കു ലഭിച്ച കൃപാവരത്തിന്നൊത്തവണ്ണം വിശ്വാസ
ത്തിലും സ്നേഹത്തിലും നിന്റെ രാജ്യത്തിന്റെ വ്യാപനത്തി
ന്നായി കൂടി പ്രവൃത്തിക്കേണ്ടതിന്നു ഞങ്ങളെ മുതിൎച്ചയുള്ളവ
രാക്കിത്തീൎക്കേണമേ. പിതാവേ, ഈ പ്രവൃത്തി നിന്റേതാകുന്നു
വല്ലോ. നീ അതിനെ ആരംഭിച്ചു നീ അതിനെ തികെക്കുകയും
ചെയ്യും നിശ്ചയം. കിഴക്കുനിന്നും പടിഞ്ഞാറു നിന്നും തെക്കു