ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—111—

വൾ സുകുമാരിയെ വിളിച്ചു. “നാളെ ഞായറാഴ്ചയാകുന്നുവല്ലോ. നീ സ്വ
സ്ഥദിവസത്തിന്റെ ഉദയം കാണുമ്പോൾ തന്നെ ഞാൻ എന്റെ നിത്യസ്വസ്ഥ
തയിൽ പ്രവേശിച്ചിരിക്കും. നീ എനിക്കു ചെയ്ത എല്ലാ ഉപകാരങ്ങൾക്കായും
ദൈവം നിന്നെ അനുഗ്രഹിക്കട്ടേ. നീ അനാഥയാകുന്നുവെങ്കിലും അവൻ നി
ന്നെ ഒരിക്കലും കൈവിടുകയില്ല. എന്റെ മകനെ നീ മറന്നുപോകരുതു”
എന്നു പറഞ്ഞു. സുകുമാരി വളരെ വ്യസനത്തോടെ പുറത്തു പോയി കരഞ്ഞു.
പിന്നെ അകത്തു വന്നപ്പോൾ അവൾ ചിറക്കല്ലിലെ ശാലയിൽനിന്നു പഠിച്ച
രണ്ടു മൂന്നു പാട്ടു പാടുവാൻ പറഞ്ഞതു കേട്ടു സുകുമാരി തൊണ്ട വിളച്ചുംകൊണ്ടു
രണ്ടു ഇംഗ്ലീഷ് പാട്ടു പാടി. ഒന്നാമത്തേതു മനുഷ്യന്റെ ജീവനം കടലിലെ
ഒരു കപ്പലിന്നു തുല്യമാണെന്നും കപ്പൽ സമർത്ഥനായ ഒരു മാലുമി നടത്തുന്നതാ
യാൽ കൊണ്ടുങ്കാറ്റുണ്ടായാലും സമുദ്രം പൊങ്ങി കോപിച്ചാലും അതിലൊക്കെയും
കൂടി സുഖമായി ഒരു തുറമുഖത്തെത്തുന്നതുപോലെ ദൈവത്താൻ നടത്തപ്പെടു
ന്ന ഒരു മനുഷ്യാത്മാവു ഈ ഭൂമിയിലുള്ള നാനാകഷ്ടങ്ങളിൽ കൂടിയും ഒടുക്കം
ഒരു ഭാഗ്യമുള്ള കരയിൽ എത്തി ചേരും എന്നും ആയിരുന്നു. രണ്ടാമത്തേതു
സത്യക്രിസ്ത്യാനികൾക്കു മരണം ഒരുറക്കം പോലെയാകുന്നു എന്നും രാത്രി ഉറങ്ങു
മ്പോൾ നമുക്കുള്ളവരെക്കൊണ്ടുള്ള വിചാരമൊക്കയും മറന്നു പുലർകാലെ രണ്ടാ
മതും അവരെ കണ്ടു സന്തോഷിക്കുംപോലെ മരിക്കുമ്പോൾ അവരെ വിട്ടു പി
രിഞ്ഞു പിന്നെ ഒരു ദിവസം അവരെയൊക്ക കണ്ടു മേലാൽ ഒരിക്കലും പിരി
ഞ്ഞുപോകാതെ സന്തോഷിക്കും എന്നും ആയിരുന്നു. ആ പാട്ടും പാടി തീൎന്ന
ശേഷം ജ്ഞാനാഭരണം സുകുമാരിയോടു “മകളേ! മതി. എനിക്കു മരിപ്പാൻ
ഇപ്പോൾ ഭയവും സങ്കടവും ഇല്ല. എന്റെ അമ്മയും എന്റെ മകന്റെ അച്ഛനും
ഒരു ചെറു പൈതലും ഞാൻ പോകുന്ന സ്ഥലത്തുണ്ട്. ഞാനും അങ്ങു പോയാൽ
എന്റെ മകൻ ഏകാകിയായി. നീ ഞാൻ പഠിച്ച സ്കൂളിൽ തന്നെ പഠിച്ചു വള
ൎന്നതുകൊണ്ടു എനിക്കു അവിടെനിന്നു എന്തെല്ലാം ഗുണങ്ങൾ സിദ്ധിച്ചിരിക്കു
ന്നുവോ അതൊക്കെയും നിണക്കും സാദ്ധ്യമായിരിക്കുന്നു എന്നു ഞാൻ പൂൎണ്ണമായി
വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ടു എന്റെ മകന്നു, അവനെപ്പോലെ തന്നെ അനാ
ഥയായി നീ ഒരു സഹായമായി ജീവിച്ചാൽ നിങ്ങൾക്കു രണ്ടുപേൎക്കും നന്മയുണ്ടാ
കും” എന്നു പറഞ്ഞു. തന്നെ “മകളെ” എന്നു ജ്ഞാനാഭരണം വിളിച്ചതു സുകു
മാരി അതുവരെ കേട്ടിരുന്നില്ലെങ്കിലും സത്യദാസൻ തന്നെ അമ്മെക്കു മകളായി
ഏല്പിച്ചുപോയന്നു മുതൽ ഇരുവരും അമ്മയും മകളും പോലെ തന്നെയായിരുന്നു
അന്യോന്യം പെരുമാറിയതു. ഈ വാക്കുകൾ കേട്ടപ്പോൾ അവൾ ജ്ഞാനാഭര
ണത്തെ കെട്ടിപ്പിടിച്ചു ചുംബിച്ചു “എന്റെ അമ്മേ! ഞാൻ സത്യദാസനെ ഒരി

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/125&oldid=195989" എന്ന താളിൽനിന്ന് ശേഖരിച്ചത്