ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—12൦—


മാപ്പിള : “അത് യേതും പറയണ്ട. മക്കത്ത്ന്ന് ഉറുമിസുല്ത്താന്റെ ലാച്യ
ത്തിലേക്ക് ഏയായിരത്തെശുപതിനായിരത്തി എയിനൂറ്റി എയ്വത്തേയി കാതം
ഉണ്ട്. അത് ഏയി നായികനേരംകൊണ്ടെത്തും”

ഹിന്തു : “ഭൂമി ആകപ്പാടെ ഇരുപത്തയ്യായിരം നാഴിക ചുറ്റളവേ ഉള്ളൂ എ
ന്നല്ലേ പറയുന്നതു? പിന്നെ മക്കത്തുനിന്നു സുല്ത്താന്റെ നാട്ടിലേക്കു മാത്രം എ
ങ്ങിനെയാണിത്ര ദൂരമുണ്ടാകുക?”

മാ: “പൂമി ഇപ്പം മുയിമനെ അളന്ന് നോക്കിയോൻ പറയട്ടെ. അപ്പോ
അത് ഞമ്മക്ക് ബിശ്വോതിക്ക. അയിന് മുമ്പ് ഞമ്മക്ക ബിശ്വാതമാകൂല.
ഇമ്മാതിരിയെല്ലാം പറഞ്ഞാ ഞമ്മേന്റെ ഖല്ബിലൊറക്കു എന്ന് നിരീക്കണ്ടാ.
ഈ ഇങ്കിലിയസ്കാരനും സുൽത്താനും കൂടി ഒരിക്ക പടകൂടിയ ബെശയം
കേട്ടിനോ? ”

ഹി: “ഇല്ല. കേൾക്കട്ടെ.”

മാ: “ഒരിക്ക സുൽത്താനെ ഇങ്കിലിയസ്കാരൻ പടക്ക് ബിളിച്ചി. അ
പ്പോ സുൽത്താൻ പറഞ്ഞി ‘നിമ്മേന്റെ ലാച്യം ബാക്ന്നത് പൊണ്ണ്ങ്ങളാന്ന്.
അത് കൊണ്ടിറ്റി ഞമ്മ നിങ്ങളോട് ചക്ക്തി നോക്കൂലാന്ന് പറഞ്ഞി. അ
പ്പോ ബെള്ളക്കാൻ പറഞ്ഞി ‘മയിക്കില്ല, ഞമ്മേന്റെ കൂട്ടത്തിലേക്കും ബെച്ചി ചക്ക്
തി പെരിത്തുള്ള ഒരിത്തനും തമ്മ് പടകൂടി നോക്കട്ടെ എന്നാ മയി’ എന്ന് പറഞ്ഞി
അങ്ങനെ ഒത്ത്. ഇങ്കിലിയസ്കാരൻ ഓന്റെ നാട്ടിലേക്ക് നൂളവും ബണ്ണവും
ഉള്ള ഒരിത്തന കൊണ്ട്പ്പോയി, സുൽത്താൻ ഉറുമിലേക്കും വെച്ചി അറ്ക്ക
ത്ത് കൊറഞ്ഞ ഒരിത്തനയും അയച്ചി. ഓൻ എബന്റെ അട്ക്ക ചെന്ന്
ന് ന്നപ്പൊ എന്താ പറയണ്ടിയത്? ഓന്റെ അരെക്കില്ല എബെൻ; ആര്? ഇങ്കി
ലിയസ്കാരൻ. ആ തുറുക്കീന്റെ ഉജീനം എന്താന്നറിയുവോ? ഒരി നേരത്തെ
തീനേ ഉള്ളൂ, ഓനിക്ക് ഒരു ദെബസം. ആ നേരത്ത് ഓന് ഏയി എടങ്ങാ
യി അരീന്റെ നെയിച്ചോറാന്ന്. ബലിയ ഒരാട്ടിന്റെ എറച്ചിയും ത്‌ന്നും.
അത് തന്നെ. ഓൻ അട്ക്ക ബര്ന്നത് കണ്ടപ്പോ തന്നെ ഇങ്കിലിയസ്കാ
രൻ എലിബെറക്കും പോലെ ബെറച്ചി തൊടങ്ങി. ഓൻ അത് കണ്ടിറ്റി
ഒന്നും ചെയ്തില്ല. എബന്റെ രണ്ടു കൈയും കൂടക്കൂട്ടി ഓന്റെ ഒരികയ്യൊ
ണ്ടിങ്ങ് പൊന്തിച്ചി ഞമ്മ ഒരി ബടി ബീശുമ്പോലെ തലക്ക് ചുറ്റും ഒന്ന്
ബീശി ആടെ ഇട്ടേച്ചി. ബീശുമ്പൊ കൊണിപ്പെല്ലാ ക്ട് ക്ട് ക്ട് എന്ന്
പൊട്ട്ന്നത് കേട്ടിനായിനു. നെലത്താട ഇട്ടപ്പൊ എബന് എയിറ്റൂടാ. എറ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/134&oldid=196011" എന്ന താളിൽനിന്ന് ശേഖരിച്ചത്