ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—129—

അവൾ യാതൊന്നും മിണ്ടാതെ തലതാഴ്ത്തി മണലിൽ വിരൽകൊണ്ടു വരച്ചു
കൊണ്ടിരുന്നു. അപ്പോൾ അവൻ “നിന്റെ രഹസ്യവൎത്തമാനങ്ങൾ കേൾ
ക്കാൻ എനിക്കു ആവശ്യമില്ലായ്കയാൽ ചോദിച്ചതു എന്റെ തെറ്റു തന്നെ.
എന്നാൽ ഞാൻ പലനാട്ടിലും സഞ്ചരിച്ചു പലതും പലതും കണ്ടും കേട്ടും പരിചയമുള്ള
വനാകയാൽ കാൎയ്യം ഏകദേശം എനിക്കു മനസ്സിലായിരിക്കുന്നു. അതുകൊണ്ടു
ഞാൻ പറയുന്നതു നീ ശ്രദ്ധിച്ചു കേട്ടാൽ നിന്റെ വ്യസനത്തിനു അല്പമെ
ങ്കിലും ശമനമുണ്ടാകും. ഈ ലോകവും ലോകത്തിലുള്ളതൊക്കെയും അസ്ഥിര
മാകുന്നു. ഭൂമി തിരിഞ്ഞുംകൊണ്ടിരിക്കുന്നു എന്നു നീ അറിയുന്നുവല്ലൊ.
ഇപ്പോൾ മീതെ ഉള്ളതു കുറെ കഴിഞ്ഞാൽ കീഴേയും ഇപ്പോൾ അടിയിലുള്ളതു
കുറേ കഴിഞ്ഞാൽ മീതെയും വരും. ഭൂമിയിൽ ഉള്ളവറ്റിന്റെ അവസ്ഥയും
ഇതുപോലെ തന്നെയാകുന്നു. ഇന്നു ധനികനായവൻ നാളെ ദരിദ്രനായും
ഇന്നു ദരിദ്രനായവൻ നാളെ ധനികനായും മാറും. ഇന്നു രാജാവായവൻ നാളെ
അടിമയായും ഉന്നു ദാസനായവൻ നാളെ ചക്രവർത്തിയായും ഭവിക്കും എന്നതി
ന്നു പല ദൃഷ്ടാന്തങ്ങളുണ്ട്. അതുപോലെ തന്നെ ഒരിക്കൽ ഒരു കാലം നമുക്കു
ഉറ്റസ്നേഹിതരായവർ വേറൊരുകാലം നമ്മുടെ ബദ്ധവൈരികളും മഹാശത്രു
ക്കളായവർ പ്രാണസ്നേഹിതരുമായിത്തീരും. അതുകൊണ്ടു ധനം, സ്ഥാനമാനം,
സ്നേഹിതർ മുതലായവയെ കുറിച്ചു സന്തോഷിച്ചുല്ലസിക്കുന്നതു ഭോഷത്വം ത
ന്നെ. ദാരിദ്ര്യം, എളിമ, ശത്രുക്കൾ മുതലയായവ ചൊല്ലി ദുഃഖിച്ചു വ്യസനിക്കുന്ന
തും ഭോഷത്വം തന്നെ. ഏതൊരുത്തൻ ഒരുകാലം ഐഹികസുഖത്തിൽ സ
ന്തോഷിക്കുന്നുവോ അവൻ മാത്രമേ മറ്റൊരിക്കൽ ദുഃഖിക്കേണ്ടിയും വരിക
യുള്ളൂ. എല്ലായ്പോഴും ഏതു സംഗതിയിലും സമചിത്തരായിരിക്കുന്നവർ സ
ന്തോഷസന്താപങ്ങളിൽ ഒരുപോലെ നിശ്ചലരായിരിക്കും. ആശയാൽ വഞ്ചി
തരോ ആശങ്കയാൽ പീഡിതരോ ആയിരിക്കയുമില്ല. കുട്ടീ! നീ ഓൎത്തുനോക്കു.
ഈ ലോകത്തിൽ നമുക്കു എന്തൊന്നിനെ ചൊല്ലിയാണ് സന്തോഷിപ്പാനുള്ളതു?
എന്തൊന്നിനെപറ്റി ദുഃഖിപ്പാനുള്ളു? അതുകൊണ്ടു നീ ഖേദിക്കാതെ മനസ്സുറ
പ്പിച്ചു, നിലനില്ക്കുന്നതായിട്ടുള്ള സന്തോഷത്തെ കരസ്ഥമാക്കുവാനും അങ്ങിന
ത്തൊരു ദുഃഖം വരാതിരിപ്പാനും ഉള്ള മാൎഗ്ഗങ്ങൾ നോക്കേണ്ടതാകുന്നു” എന്നു
പറഞ്ഞു കൈ പിടിച്ചു അവളെ എഴുന്നീപ്പിച്ചു അവൾ താമസിച്ചിരുന്ന വീട്ടി
ന്റെ പടിക്കലോളം കൊണ്ടാക്കിയ ശേഷം ബദ്ധപ്പെട്ടു മറ്റവരിരുവരും
പൊയ വഴിക്കു പോയി.


9

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/143&oldid=196033" എന്ന താളിൽനിന്ന് ശേഖരിച്ചത്