ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 163 —

ആശ്രയിച്ചതിനാൽ മരണത്തിന്നു മുമ്പെ അല്പകാലത്തേക്കുള്ള സുഖസന്തോഷ
ങ്ങളും ദൈവം അവൾക്കു കല്പിച്ചിരിക്കുന്നു സംശയമില്ല."

സുകു: "ആ മനുഷ്യൻ ഇപ്പോൾ വളരെ നന്നായിരിക്കുന്നു എന്നു എനിക്കു
മൂന്നു മാസത്തെ പരിചയം കൊണ്ടു അറിവുണ്ടു. കാക്ക കുളിച്ചാൽ കൊക്കാകയി
ല്ലെന്നും എഥിയോപ്യക്കാരന്നു തന്റെ തോലിന്റെ നിറം മാറ്റുവാൻ കഴിക
യില്ലെന്നും വാക്കു നടപ്പുണ്ടെങ്കിലും ദൈവം ഒരുവന്റെ ഹൃദയത്തിൽ പ്രവൃത്തി
ച്ചാൽ അവൻ തീരെ ഒരു പുതിയ മനുഷ്യനായി മാറും എന്നതു ഈ ദൃഷ്ടാന്ത
ത്തിൽനിന്നു കാണുന്നില്ലയോ?"

സത്യ: "നീ പറഞ്ഞതിൽ ഒന്നു സൂക്ഷിപ്പാനുണ്ടു. ദൈവം ഒരുവന്റെ
ഹൃദയത്തിൽ തന്റെ പ്രവൃത്തി നടത്തുവാൻ തുടങ്ങിയാൽ ആ പ്രവൃത്തി നില
നിൎത്തുവാൻ അവൻ ഉത്സാഹിച്ചും ജാഗരിച്ചും ഇരിക്കേണ്ടതാകുന്നു. പെട്ടെന്നു
ഹൃദയത്തിൽ മാറ്റം സംഭവിച്ച ഒരാൾ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്നു പഴയ
സ്വഭാവവും വെളിവായി വരും."

സുകു: " അതു ശരി തന്നെ എങ്കിലും സൂക്ഷിച്ചു ജീവിച്ചാൽ തീരെ ഒരു മാറ്റം
വന്നു ആ മാറ്റത്തിൽ സ്ഥിരപ്പെടും. എന്നതു തീൎച്ചയാകുന്നുവല്ലൊ?"

ഇതിന്റെ ശേഷം സത്യദാസൻ സത്യാൎത്ഥിയോടു പറഞ്ഞ തന്റെ ചരിത്രം
സുകുമാരിയോടും പറഞ്ഞു. ആ സമയത്തു തന്നെ മറ്റവരിരുവരും തമ്മിൽ
മുറിയിൽ വെച്ചു സംഭാഷിക്കയായിരുന്നു. ആദ്യം കരുണയായിരുന്നു സംസാ
രിപ്പാൻ തുടങ്ങിയതു.

കരു: "നിങ്ങളെ കാണുമെന്നു ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. കുമാ
രി നിങ്ങളുടെ മകളാകുന്നു എന്നു ഞാനറിയാഞ്ഞതു അത്ഭുതം തന്നെ. കുറെ
അന്വേഷിച്ചിരുന്നെങ്കിൽ അറിവാൻ പ്രയാസമില്ലയായിരുന്നു."

സത്യാൎത്ഥി: "അറിയാഞ്ഞിട്ടും അവൾക്കു യാതൊരു കുറവും ഉണ്ടായില്ലല്ലോ.
അറിയാഞ്ഞതു നന്നായി. അറിഞ്ഞെങ്കിൽ നിന്റെ അച്ഛൻ അവളെ ഇവി
ടെ കടത്തുകയില്ലയായിരുന്നു."

കരു: "അയ്യോ! അങ്ങിനെ പറയരുതേ. അച്ഛൻ ഇക്കാൎയ്യത്തിന്റെ പര
മാർത്ഥം അറിഞ്ഞതു മുതൽ ഇന്നേവരെയും നിങ്ങളെ കുറിച്ചു വ്യസനിച്ചിരിക്ക
യായിരുന്നു. ഇപ്പോൾ നിങ്ങൾ ഒരു ധനവാനായി മടങ്ങി വന്നു എന്നറിയു
ന്നതിന്നു മുമ്പിലല്ലയോ ക്ഷമ ചോദിച്ചതു?"

സത്യാ: "മനുഷ്യൻ എത്ര തന്നെ സൂക്ഷിച്ചു നടന്നാലും എത്ര തന്നെ നിൎമ്മ
ലനായാലും അപകീൎത്തിപ്പെട്ടത്തുവാൻ ഒരുങ്ങിക്കിഴിയുന്നവൎക്കു അങ്ങിനത്തവ


11*

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/177&oldid=196167" എന്ന താളിൽനിന്ന് ശേഖരിച്ചത്