ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

ആ വൎഷം അവസാനിക്കുന്നതുവരെ അവൾ അവിടെ തന്നെ പാൎത്തു.
ദിവസേന രാത്രി ഒരു മണിക്കൂർ സത്യദാസൻ അവളെ കണക്കും എഴുത്തും
വായനയും പഠിപ്പിച്ചുവന്നു. പുസ്തകം, കടലാസ്സ്, കൽപ്പലക, കൽക്കോൽ,
വസ്ത്രം മുതലായതെല്ലാം അവൾക്കു കൂടക്കൂടെ കിട്ടിയെങ്കിലും അതു കൊടുത്തയ
ച്ചതാരെന്നു അവളോടു ആരും പറഞ്ഞില്ല. അതു അയച്ച കരുണയുടെ മുഖ്യ
ആഗ്രഹം അതു തത്ക്കാലം അവളെ അറിയിക്കരുതെന്നായിരുന്നു. എന്നാലും
അതെല്ലാം മുത്തച്ഛന്റെ പണംകൊണ്ടു വാങ്ങുന്നതല്ലെന്നു അറിഞ്ഞതിനാൽ അതു
കിട്ടുമ്പോഴെല്ലാം "ഇതു അയച്ച ആൾക്കു പെരുത്തു സലാം" എന്നു പറഞ്ഞയ
ക്കാറുണ്ടായിരുന്നു. ഒരു ദിവസം അവൾ വളരെ ബുദ്ധിമുട്ടിച്ചു ചോദിച്ച
പ്പോൾ തേജോപാലൻ അവളോടു "ഇതു നിണക്കയക്കുന്നതു എത്രയും സദ്ഗുണ
വതിയായ ഒരു അമ്മയാകുന്നു. ഇതിലധികം നിന്നോട്ടു പറവാൻ പാടില്ല.
ആ അമ്മയുടെ സമ്മതമില്ല" എന്നു മാത്രം പറഞ്ഞു.

ഒരു ദിവസം രാവിലെ തേജോപാലന്നു ചിറക്കല്ലിലേക്കു പോകേണ്ടുന്ന
ആവശ്യമുണ്ടായിരുന്നു. സന്ധ്യെക്കു മാത്രം മടങ്ങിവരുമെന്നു പറഞ്ഞു സുകുമാ
രിയെ ജ്ഞാനാഭരണത്തിന്റെ വീട്ടിലാക്കി പോയി. ആ ദിവസം അവൾ
ജ്ഞാനാഭരണത്തിന്റെ മുറിയിൽ സാമാനങ്ങൾ വെച്ച ക്രമവും അവയുടെ
വെടിപ്പും വൃത്തിയും ഒക്കെ കണ്ടു അതിശയിച്ചു. "എന്റെ മുത്തച്ഛന്റെ മുറി
ഇങ്ങിനെ ആവാൻ എന്താകുന്നു വേണ്ടതു? " എന്നു ചോദിച്ചു.

ജ്ഞാനാ: "നിണക്കു ആ മുറി ഇപ്പോൾ ഇങ്ങിനെ ആക്കുവാൻ പ്രയാസമാ
യിരിക്കും. നീ ചെറിയ കുട്ടി അല്ലേ? പെണ്ണുങ്ങളില്ലാത്ത വീടു അങ്ങിനെ
ഇരിക്കും. എങ്കിലും നീ കുറച്ചും കൂടെ വളൎന്നാൽ നിണക്കു മുത്തച്ഛനെ ആ കാ
ൎയ്യത്തിൽ സഹായിക്കാം."

സുകു: "എന്നാലും വേണ്ടതില്ല എന്നാൽ കഴിയുന്ന സഹായം ഇപ്പോൾ ത
ന്നെ മുത്തച്ഛന്നു ചെയ്യേണമെന്നു എനിക്കു വളരെ ആശയുണ്ടു. ഞാൻ
എന്താകുന്നു ചെയ്യേണ്ടതു? ചെറിയ കുട്ടികൾ മടിയരായിരിക്കാതെ അവരാൽ
കഴിയുന്ന പ്രവൃത്തി ചെയ്യേണമെന്നും അമ്മയച്ഛന്മാൎക്കു സഹായിക്കേണമെന്നും
സായ്വു ഞായറാഴ്ച പറഞ്ഞുവല്ലോ. അതു കേട്ടതു മുതൽ ഞാൻ മുത്തച്ഛന്നു വല്ല
സഹായം ചെയ്യേണമെന്നു വിചാരിക്കുന്നുണ്ടു. ഇന്നു മുത്തച്ഛൻ വരുമ്പോൾ
കണ്ടതിശയിച്ചു പോവാൻ തക്കവണ്ണം മുറി വൃത്തിയാക്കേണമെന്നു ഞാൻ വിചാ
രിക്കുന്നു. നിങ്ങൾ എനിക്കു അസാരം സഹായിച്ചുതരുമോ?"

ജ്ഞാനാ: "നിന്റെ ഈ വിചാരം നിമിത്തം എനിക്കു വളരെ സന്തോഷ
മുണ്ടു. ഞാൻ നിണക്കു സഹായിച്ചു തരാം. എനിക്കു കോഴിക്കോട്ടേക്കു ഒരു
കത്തെഴുതേണം. അതു തീൎന്ന ഉടനെ ഞാൻ വരാം."

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/61&oldid=195812" എന്ന താളിൽനിന്ന് ശേഖരിച്ചത്