ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 81 —

സുക: "ഓൎമ്മയുണ്ടു. വിലാത്തിക്കാർ അവരുടെ ചരക്കു ഇവിടെ അഴി
ച്ചലാക്കുവാൻ ഉള്ള മാൎഗ്ഗങ്ങൾ നോക്കുന്നതിനെ കൊണ്ടു പറഞ്ഞുതല്ലയോ?"

സത്യ: "അതെ അതെ. എന്റെ അമ്മെക്കു വേറൊരു പേടിയും കൂടെ
ഉണ്ടു. ഇനി ക്രമേണ സൎക്കാർ പെൺകുട്ടികളെ പഠിപ്പിപ്പാനുള്ള പാഠശാല
കളും തുടങ്ങും. അവിടെ മതസംബന്ധമായ പാഠങ്ങൾ യാതൊന്നും ഉണ്ടാക
യില്ല. ഇപ്പോൾ നമ്മുടെ ശാലയിൽ പെൺകുട്ടികളെ പഠിപ്പിക്കുന്നതു ഈ
ലോകത്തിൽ സ്ത്രീകൾക്കുള്ള പ്രധാനപ്രവൃത്തികൾ ചെയ്വാൻ തക്കവണ്ണം അവ
രെ പ്രാപ്തരാക്കേണ്ടതിന്നാകുന്നു. സൎക്കാർശാലകളിൽ പഠിക്കുന്നതു ഒന്നുകിൽ
മടിയന്മാരായ ഭൎത്താക്കന്മാരെ പോറ്റുവാനോ അല്ലെങ്കിൽ തങ്ങൾക്കു തന്നെ ത
ന്റേറടപ്രകാരം ജീവിക്കാം എന്ന ആഗ്രഹത്തോടു കൂടിയോ ആയിരിക്കും. ഒരു
ഭാൎയ്യയുടെയും ഒരു അമ്മയുടെയും മുറ നിവൃത്തിപ്പാൻ അവൎക്കു യാതൊരു പ്രാ
പ്തിയും ഉണ്ടാകയില്ല എന്നു അമ്മെക്കു ഒരു പേടിയുണ്ടു."

സുകു: "നിണക്കു ഈ പേടിയുണ്ടോ? അറിവു വൎദ്ധിക്കുമ്പോൾ അതോടു
കൂടി താഴ്മയും മൎയ്യാദയും വൎദ്ധിക്കും എന്നല്ലേ വിചാരിക്കേണ്ടതു?"

സത്യ: "അതു അങ്ങിനത്തെ സ്വഭാവക്കാൎക്കായിരിക്കും. അധികം പേ
ൎക്കും അല്പവിദ്യ അനൎത്ഥകാരണമായിരിക്കും. അതോടു കൂടെ ശരിയായ മത
സംബന്ധപാഠങ്ങളുമില്ലാഞ്ഞാൽ പിന്നെത്ത അവസ്ഥ നോക്കണോ?"

സുക: "ഓ മുത്തച്ഛന്നു മരുന്നു കൊടുപ്പാൻ സമയമായിപ്പോയി."

സത്യ: "ഞാനും പോകട്ടെ, പിന്നെ വരാം."

പിറ്റെ ദിവസം സന്ധ്യെക്കു സത്യദാസൻ വളരെ കണ്ഠിതത്തോടും കൂടെ
സുകുമാരിയുടെ അടുക്കൽ വന്നു, "കുമാരീ എനിക്കു നിന്നോടു കുറെ നേരത്തേക്കു
സംസാരിക്കേണ്ടുന്ന ആവശ്യമുണ്ടു; നിണക്കു അവസരമുണ്ടോ?" എന്നു ചോദിച്ചു.

സുകു: ഓ എന്റെ പണിയൊക്ക തീൎന്നിരിക്കുന്നു; നിന്റെ മുഖമെന്താ
കുന്നു ഇത്ര ക്ഷീണിച്ചിരിക്കുന്നതു വേഗം പറക; എനിക്കു കേൾപ്പാൻ തിരക്കാ
യിരിക്കുന്നു."

സത്യ: "എന്റെ അമ്മയോടു ഞാൻ ഇനിയും പറഞ്ഞിട്ടില്ല. ആദ്യം നി
ന്നോടു പറവാനാകുന്നു നിശ്ചയിച്ചിരിക്കുന്നതു. എന്റെ പ്രവൃത്തി ഞാൻ
ഒരു മാസം കഴിഞ്ഞാൽ വിടേണമെന്നു കല്പനയായിരിക്കുന്നു. കച്ചവട
ക്കാരൻ ഈ തൊഴിൽ വിട്ടു കുടകിൽ കാപ്പികൃഷി ചെയ്വാൻ പോകുന്നു
പോൽ."

6

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/95&oldid=195899" എന്ന താളിൽനിന്ന് ശേഖരിച്ചത്