ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 37 —
കപടം ചത്താലും. ഒഴിഞ്ഞുമാറുമോ?॥ | |
ജളമതെ കൎണ്ണ! പുനരിതു കേൾ നീ। | |
കളിയല്ല, പണ്ടു നിണക്കു തുല്യനായി॥ | |
ഒരു പെരുങ്കാകനുളവായനവൻ। | |
ചരിതങ്ങളെല്ലാമറിയുന്നില്ല നീ॥ | |
ദിനന്തോറും എച്ചിൽ കൊടുത്തോരു വൈശ്യൻ। | |
തനയന്മാരായ1 കുമാരന്മാർ മുന്നം॥ | |
വളൎത്താർ എന്നതു നിമിത്തമായി കാകൻ। | |
പുളച്ചഹങ്കരിച്ചരയന്നങ്ങളെ॥ | |
മദത്തോടു ചെന്നു വിളിച്ചിതാഴിയെ2। | |
"കടക്കേണം പറന്നിനി നാമെല്ലാരും॥ | |
"വെളുത്ത മേനിയും ഞെളിയും വെണ്മയും। | |
"ഇളച്ചു, മൂപ്പിനിക്കയക്കയും വേണം".॥ | |
അതുകേട്ടുള്ളിൽ കൌതുകത്തോടന്നവും। | |
ഉധദി3 തന്മീതെ പറന്നിതു മെല്ലെ॥ | |
അതിലും മേൽഭാഗത്തിലും വേഗത്തിൽ। | |
അതിമോദത്തോടു പറന്നു കാകനും॥ | |
തെളിഞ്ഞു വായസഗണവും4 അന്നേരം। | |
തളൎന്നു കാകനും ചിറകു മന്ദിച്ചു॥ | |
കുഴഞ്ഞു വെള്ളത്തിൽ പിടഞ്ഞു വീണുടൻ। | |
കഴിഞ്ഞു കാകന്തന്നഹങ്കാരമെല്ലാം॥ | |
വിധിബലം എന്നു മരിച്ചാൽ അപ്പോലെ। | |
വിധിഹിതം കേൾ നിണക്കും ആകുന്നു.॥ |
(മഹാഭാരതം, കൎണ്ണപൎവ്വം.)
൪൨ാം പാഠം.
൩. | വൃഷ്ടി5 കലികാലമുണ്ടാകയില്ല പോൽ। |
പുഷ്ടിയും നാട്ടിൽ കുറഞ്ഞു പോകന്തുലോം॥ | |
പട്ടിണി വേണ്ടതെല്ലാൎക്കുമുണ്ടായ്വരും;। | |
കെട്ടു പോം ഓരോ രാജ്യങ്ങളും പ്രഭൊ! | |
ഊറ്റമായി കാറ്റടിക്കും പൎവ്വതാദികൾ। | |
പാറ്റിക്കളയും ഓരൊ ദിശി6 മന്നവ!॥
1 പെറ്റ മക്കളായ. 2 കടലിനെ. 3 കടൽ. 4 കാക്കകളുടെകൂട്ടം. 5 മഴ. 6ദേ |