94 ഹരിശ്ചന്ദ്രൻ "നിശ്ചയംശ്രീഹരിശ്ചന്ദ്രനാലല്ലാതെ ദൃശ്യമല്ലാത്തമംഗല്യസൂതൃത്തിനെ കഷ്ടമൊരുനിഷാദന്നുകാണ്മാനിട- കിട്ടിയോദുസ്സഹമാഹന്തസങ്കടം! മൂല്ലബാണാരിതിരുവുള്ളമോടന്നു ചൊല്ലിയദിവ്യരഹസ്യവാക്യമദം ചൊല്ലേറുമിദ്ദിശിഞാൻ വന്നപിമ്പഹോ കള്ളമായിട്ടുഭവിച്ചുവോദൈവമേ! കഷ്ടമിസംഹാരമൂർത്തിശിവനിലും ശ്രേഷുനോ!ഹന്തവിശ്വാമിത്രനാം മുനി." ചന്ദ്രമതി തുടന്നു- "ഭ്രപതിവിറ്റുകളഞ്ഞു,മഹീസുരൻ കോപമോടേറെയുപദ്രവവുംചെയ്തു ഒറ്റയായെന്റെതുണയ്ക്കകൂടെപ്പാർത്ത കറ്റക്കുമാരനുംഹാസർപ്പദഷ്ടനായ്; എന്നിരുന്നാലുംപതിവ്രതാധർമ്മമെ- ന്നൊന്നെനിക്കുണ്ടുമഹാർഗ്ഘമാകുംധനം; ആയതുംകൂടിയപരിഹരിച്ചീടുവാ- നായോതുടങ്ങുന്നുഹാഹാഹതവിധേ! ഈ വിലാപത്തിൽനിന്നു ഹരിചന്ദ്രന്നു കാർയ്യമെല്ലാം മനസ്സിലായി. തന്റെ കുമാരൻ മരിച്ചു പോയതും കുടുംബിനിക്കു് ഈ വിധം സങ്കടം സംഭവിച്ചതും വിചാരിച്ച് അദ്ദേഹത്തിന്റെ ഹൃദയത്തിൽ
അവർണ്ണനീയങ്ങളായ പല പല വികാരങ്ങൾ മിന്നൽവേഗത്തിൽ പാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.