എട്ടാമദ്ധ്യായം 111 <poem> ചത്തശവങ്ങളെരിച്ചെഴുമിഗ്നിയു... മദ്ധ്വരമതിലെത്രേതാഗ്നികളായ്, എല്ലുകൾദർഭകളായുംവിറകുകൾ നല്ലൊരുചമതകളായുംതീർന്നു. അട്ടഹസിച്ചുതിമിർത്തപിശാച.... ക്കൂട്ടുമഹോമുനിനിരകരവുമായി ശവമെരിയുന്നൊരുചടനിനടാം ശ്രവണാമൃതമാംവേദ്ധ്വേനിയായ്, ചത്തശവങ്ങളുമത്യാശ്രയ്യം ശുദ്ധപശുപ്രകരങ്ങളുമായി.
ഇങ്ങിനെ കണ്ടപ്പോൾ ശുദ്ധഹൃദയനായ ഹരിശ്ചന്ദ്രന്നുണ്ടായിരുന്ന സംശയങ്ങളെല്ലാം തീർന്നു. അദ്ദേഹം പ്രസന്നവനേനായി ഭവിച്ചു. അനന്തരം ഭഗവാൻ ഹരിശ്ചന്ദ്രന്റെ സത്യനിഷുയെ വളരെ ശ്ശാഘിച്ച് അദ്ദേഹത്തെ അനുഗ്രഹിച്ച് ഇങ്ങിനെ അരുളിച്ചെയ്തു- -
"ഹേ ഹരിശ്ചന്ദ്രാ!യാതൊരു സംശയവും കൂടാതെ അയേദ്ധയിൽ പോയി രാജ്യപട്ടാഭിഷേകം ചെയ്ത് അനവധി സുഖഭോഗങ്ങൾ അനുഭവിച്ചാലും. പിന്നെ രാജ്യഭാരം പുത്രങ്കൽ ഏൽപ്പിച്ച് അവസാനം എന്റെ പടത്തെ പ്രാപിച്ചാലും."ഇപ്രകാരം കല്പിച്ച് ഭഗവാൻ ദേവേന്ദ്രനോട് ഹരിശ്ചന്ദ്രന്റെ പട്ടാഭിഷേകം വിധി പ്രകാരം നടത്തിക്കൊടുക്കുവാനരുളിച്ചെയ്ത് മറഞ്ഞു. ബ്രഹ്മാവും വിഷ്ണുവും മറ്റുള്ളവരും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.