112 ഹരിശ്ചന്ദ്രൻ
മുതലായവരും വസിഷ്ഠനാരദാദികളായ മഹർഷിമാരും ഹരിശ്ചന്ദ്രനോടുംകൂടി അയോദ്ധ്യയിലേക്കു ഒരു ഘോഷയാത്രയായി പോയി പട്ടാഭിഷേകത്തിന്നു ശ്രമിച്ചു. കാശിയിലെ ശ്മശാനസ്ഥലത്തുതന്നെ ഹരിശ്ചന്ദ്രനോടുകൂടിയുണ്ടായിരുന്ന സതൃകീർത്തി അഭിഷേകസംഭാരങ്ങളെല്ലാം ഒരുക്കി. പുരവാസികൾ ആഹ്ളാദഭരിതരായി നഗരവും രാജധാനിയും കമനീയമയി അലങ്കരിച്ചു. ബ്രാഹ്മണരുടെ വേദദ്ധ്വനിയും,വൈദികന്മാരുടെ മന്ത്രദ്ധ്വനിയും , വൈതാളികന്മാരുടെ ഗാനസമ്മിളിതമായ സ്തതിയും, വേശ്രാസ്രീകളുടെ സംഗീതദ്ധ്വനിയും ,ഇടകലന്ന ആ രംഗത്തിൽ ശുഭമുഹൂർത്തത്തി ദേവേന്ദ്രൻ, ഗംഗാനദിയിലെ പാവനജലം കൊണ്ട് സിംഹാസനസ്ഥന്മാരായ ചന്ദ്രമതീഹരിശ്ചന്ദ്രന്മാരുടെ ശിരസ്സിൽ അഭിഷേകകർമ്മ നടത്തി ആ അവസരത്തിൽ വസിഷുമഹർഷി,
ഹരിശ്ചന്ദ്ര!ഭവത്സതൃ-
ധർമ്മമാംകനകോപലനം
പൂർവ്വാധികംവിളങ്ങുന്നൂ
വിശ്വാമിത്രാഗ്നിതപ്തമായ്.
ഭവാനുഭവൃമമലം
ഭവിപ്പൂതാകുമേലിലും
സർസൌഭാഗ്യങ്ങൾ
വർദ്ധിപ്പൂതാകസർവദാ
എന്നിങ്ങനെ അനുഗ്രഹിച്ചു. എല്ലാവരും യഥാസ്ഥാനം ഗമിക്കുകയും ചെയ്തു.
ശുഭം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.