ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചരിത്രം
36

ജാക്കന്മാരിൽ കൊല്ലേണ്ടവരെക്കൊന്നു, രാജ്യത്തുനിന്നു കളയേണ്ടവരെക്കളഞ്ഞ്, ൯൨൪-ൽ തെക്കുംകൂറു രായവും ഒതുക്കി, പെരുമ്പടപ്പിൽ സ്വരൂപത്തിങ്കൽനിന്നും മേക്കോയ്മ സ്ഥാനം വഹിച്ചിരുന്ന തിരുവില്ലാക്ഷേത്രവും കൈവശപ്പെടുത്തി, പ്രബലപ്പെട്ടു വന്നിരിക്കുന്ന കാലത്തു തമ്പാക്കന്മാരുടെ അറ്റ്യാശക്കാറ്റു വീശുകയും രാമയ്യൻ ദളവയുടെ മന്ത്രപൂൎവ്വകമായ ഉപദേശാജ്യാഹൂതി ഏല്‌ക്കുകയും ചെയ്താൽ ഈ വീരബാലമാൎത്താണ്ഡമഹാരാജാവിന്റെ പ്രതാപാഗ്നി ഉജ്വലിക്കാതിരിക്കുമോ?

കൊച്ചിരാജാവു വഴിപ്പെടുവാനുള്ള ഭാവമില്ലെന്നു കണ്ടപ്പോൾ തൃപ്പപ്പു സ്വരൂപത്തിങ്കൽ നിന്നു തമ്പാക്കന്മാരുടെ കാൎയ്യം നടത്തിക്കൊടുക്കുവാൻ വേണ്ടി പടപുരപ്പെട്ട് ആൽപ്പുഴ വാടക്കൽ പാളയവുമടിച്ചു. കൊച്ചി വലിയ തമ്പുരാൻ ചേൎത്തലക്കോവിലകത്തു വന്നു താമസിക്കുകയും പുരുഷാരത്തെ ആൽപ്പുഴ വാടക്കലേക്കയക്കുകയും ചെയ്തു. ൯൨൭-ാമതു കന്നി ൫-ാം൹ ഉഷസ്സിന്ന് അവിടെവെച്ചു വെടിയും പടയും തുടങ്ങി. പെരുമ്പടപ്പു നാട്ടുകാർ മടങ്ങി. സൈന്യങ്ങൾ പിന്നോക്കം വാങ്ങി. കൊച്ചിരാജാവു ചേൎത്തലെനിന്നും കൊച്ചിയക്കു മടങ്ങി. കുറിയ മുട്ടത്തിന്നു ക്തെക്കോട്ടു തൃപ്പാപ്പു സ്വരൂ