ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
39

ട്ടർ കാൎയ്യക്കാർ, വെളക്രാട്ടുനമ്പൂതിരി കാൎയ്യക്കാർ ഇവരായിരുന്നു. തിരുവതാംകൂർ കാൎയ്യക്കാരന്മാർ (അവ്യക്തം) കാൎയ്യക്കാർ, രാമയ്യന്ദളവ, മുതലാവരായിരുന്നു. കൂടിക്കാഴ്ചയ്ക്കു കൊച്ചി വലിയതമ്പുരാനും എളയതമ്പുരാനും ഉണ്ടായിരുന്നു.

അന്നത്തെ ഉടമ്പടിയിൽ നിശ്ചയങ്ങൾ റിക്കാർട്ടു വാചകത്തിൽതന്നെ താഴെ ചേൎക്കുന്നു.

‘പെരുമ്പടപ്പു നാട്ടിലുണ്ടാവുന്ന മുളക് ഒക്കെയും കൊണ്ടുവന്നു ശേഖരിച്ച് അതിൽ നിന്നും അഞ്ഞൂറുകണ്ടി മുളകു പെരുമ്പടപ്പു സ്വരൂപത്തിങ്കലെ പത്തു (ചിലവു) വകക്കുനീക്കി ശേഷം മുളകൊക്കയും തൃപ്പാപ്പു സ്വരൂപത്തിങ്കലേക്കു കൊടുക്കുക എന്നും കരപ്പുറം ഒഴിക എന്നും തിരുവല്ലായിർലും അരിപ്പട്ടും കീഴ്നാളിൽ പെരുമ്പട്പപ്പു സ്വരൂപത്തിൽ നിന്നും നടന്നവണ്ണം കോയ്മസ്ഥാനം നടത്തിക്കൊൾക എന്നും കുട്ടഃമ്പരൂര് പെരുമ്പടപ്പിൽ സ്വരൂപത്തിങ്കലെ വസ്തു ഉല്പത്തിയും അടികൂടിയാരും ഒഴിക എന്നും പയ്ങ്ങോട്ട് എടവകയിൽ പയ്ങ്ങോട്ടു കയ്മളേയും അതിലുൾപ്പെട്ട താവഴിക്കാരേയും വസ്തു ഉല്പത്തികളും കീഴ്നാളിൽ പെരുമ്പടപ്പു സ്വരൂപത്തിങ്കൽനിന്നും രക്ഷിച്ചപോലെ രക്ഷിച്ചുകൊൾക എന്നും തമ്പുരാക്കന്മാരുടെ കാൎയ്യം ചിങ്ങ