ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
40
ചരിത്രം

മാസം ൨൦-ാം൹ വയ്ക്കത്തുവെച്ച് ഇനിയുമൊരിയ്ക്കൽ സജ്ജനങ്ങളെ എത്തിച്ചു കേട്ടാൽ അവർ പറയുംവണ്ണം അനുസരിച്ചുകൊൾക എന്നും ചെമ്പകശ്ശേരി സ്വരൂപവും വടക്കുകൂറ്റിൽ സ്വരൂപവും പെരുമ്പടപ്പു സ്വരൂപത്തിങ്കലെ കീഴമൎന്ന സ്വരൂപികളാകകൊണ്ട് അവർ ഏതാനം ചില ഏറ്റക്കുറവു ത്ര്പ്പാപ്പു സ്വരൂപത്തോടു ചെയ്ത എങ്കിൽകൂടി അന്യോന്യം പറഞ്ഞുവെച്ചുകൊൾക എന്നും അല്ലാതെ അവരോടു തൃപ്പാപ്പു സ്വരൂപത്തിങ്കൽ നിന്നു പ്രത്യേകം ഒരു ചോദ്യം ചെയ്യരുത് എന്നും ൨൫൦൦ രൂപ തൃപ്പാപ്പു സ്വരൂപത്തിങ്കലേയ്ക്കു ചിലവുവെച്ചുകൊടുക്കുക എന്നും ആകുന്നു.’

മുൻ പറഞ്ഞിട്ടൂള്ള ഉടമ്പിടിക്കു പകൎപ്പെഴുതിയതല്ലാതെ കൊച്ചി തിരുവിതാംകൂർ രാജാക്കന്മാർ തമ്മിൽ ഉടമ്പിടി ഒപ്പിട്ടു കൈമാറുകയോ ഉടമ്പിടിപ്രകാരം നടക്കുകയോ ഉണ്ടാആയ്യീട്ടില്ല. കൊച്ചിത്തമ്പുരാൻ ൯൨൯-ാമതു ചിങ്ങമാസം ൧൦-ാം൹ അത്തച്ചമയത്തിന്നു തക്കവണ്ണം കൊച്ചിയ്ക്കു തിരിയെ എഴുന്നള്ളി.

തൃപ്പാപ്പു സ്വരൂപത്തിങ്കൽ നിന്നു പിന്നീടും അമ്പലപ്പുഴ, വടക്കുംകൂറ്, ഈ രാജാക്കന്മാരോടു ഓരോ ഹേത്വന്തരേണ ചോദ്യങ്ങൾതുടങ്ങി മേൽ പറഞ്ഞ രാജാക്കന്മാർ ഇതിനെ അത്ര വകവെച്ചി