ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
45

രം ഇല്ലാത്തതുകൊണ്ടു തിരുവിതാംകൂറിലേയ്ക്കു മുതലെടുത്തിരുന്നില്ല. എന്നാൽ അതുകളുടെ ആദായം കൊച്ചിത്തമ്പുരാൻ പിരിച്ചിരുന്ന് തൃപ്പാപ്പു സ്വരൂപത്തിങ്കലെ ആക്രമം മുഴുത്തു. കരപ്പുറം, കരീനാട്, വടകോട്, കറുമല, കുന്നത്തുനാട്, ഈ ദിക്കുകൾ ആ സ്വരൂപത്തിങ്കൽനിന്നു കയ്യേറി ഒതുക്കി. തിരുവിതാംകൂർ പടയുടെ ലഹൾ ഈ വിധം വൎദ്ധിച്ചിട്ടും കൊച്ചിയ്ക്കു ബന്ധുവായ കുമ്പഞ്ഞി സഹായമൊന്നും ചെയ്യുന്നില്ലെന്നു കണ്ടു കൊച്ചിത്തമ്പുരാൻ തിരുവിതാംകൂറു തമ്പുരാനോട ഏതു വിധത്തിലും സന്ധിചെയ്യാനുറച്ചു.

പറവൂര് എളമ തുടങ്ങിയുള്ള കൊച്ചിരാജ്യത്തെ പ്രമാണികളിൽ ചിലരെ സ്വാധീനപ്പെടുത്തി സാമൂരിപ്പാടു കൊച്ചിരാജ്യം കീഴടക്കുവാൻ ശ്രമിച്ചുതുടങ്ങി എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. സാമൂതിരിപ്പാട്ടിലെ പുരുഷാരം ചാവക്കാട്ടു ശേഖരപ്പെടുത്തീട്ടുള്ളതു തൃശ്ശിവപേരൂര് ഗ്രാമക്കാര് നമ്പൂരിമാരുടെ സഹായത്തോടുകൂടി തൃശ്ശിവപേരൂൎക്കു കടപ്പാനായി നിശ്ചയിച്ചിട്ടാണെന്നു കേട്ടു പെരുമ്പടപ്പിൽ എളയതമ്പുരാൻ തൃശ്ശിവപേരൂൎക്കു് എഴുന്നള്ളി. അദ്ദേഹം ഗ്രാമക്കാര് നമ്പൂരിമാരെ വരുത്തി അവരോടു കീഴ്നടപ്പിനു വിരോധമായി സാമൂരി