ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
46
ചരിത്രം

പ്പാട്ടിലെ കണ്ടു സംസാരിക്കരുതെന്നു കല്പിച്ചു. ഗ്രാമക്കാർ നമ്പൂരിമാർ തമ്പുരാന്റെ കല്പനയെ അശേഷം കയ്ക്കൊണ്ടില്ലെന്നു മാത്രമല്ല അവർ ചാവക്കാട്ടു ചെന്നു സാമൂരിയെ കണ്ടു പറഞ്ഞൊത്ത് അവിടെവെച്ച് ആളും വാളും ശേഖരിച്ച് അവരെ കൂട്ടിക്കൊണ്ടു പോന്നു ൯൩൨-ാമതു ധനുമാസം 15-ാം൹ തൃശ്ശിവപേരൂർ സങ്കേതത്തിൽ കടത്തിതാമസപ്പിച്ചു.

ഇവിടെ സന്ദൎഭോചിതമായ ചില ഐതിഹ്യം പറവാനുണ്ട്. എളയതമ്പുരാൻ കോവിലകത്തുള്ള സമയമ്നോക്കി സാമൂരിപ്പാട്ടിലെ ആൾക്കാർ കോവിലകം വളഞ്ഞു. തമ്പുരാനെ പുറത്തെയ്ക്കയക്കില്ലെന്ന് നിലയിലായി. ഈ വൎത്തമാനം യോഗക്കാർ നമ്പൂരിമാർ കേട്ടു. ഉടനെ ചാങ്ങിലിയോടു വാദ്ധ്യാൻ നമ്പൂരി കിരാങ്ങാട്ടു നമ്പൂതിരിപ്പാടു തുടങ്ങി നാലു നമ്പൂരിമാർ തറ്റുടത്ത് ഭസ്മം ധരിച്ച് ഇരുട്ടോടുകൂടി കോവിലകത്തേയ്ക്കു കടന്നുചെന്നു. അകത്തുചെന്നു കുറെ കഴിഞ്ഞതിന്റെ ശേഷം തറ്റുടുത്തു ഭസ്മം ധരിച്ചു നാലു നമ്പൂരിമാർ പുറത്തേയ്ക്കും പോയി. പക്ഷെ അകത്തുപോയ നമ്പൂരിമാരിൽ ഒരാൾ അവിടെ താമസിച്ചു തമ്പുരാനെ മറ്റു മൂന്നു പേരുടെ കൂടെ അവരുടെ വേഷത്തോടുകൂടി പുറത്തേയ്ക്കു കൊണ്ടുവരാൻ ചെയ്ത