ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
20
ശ്രീരാമന്റെ ഭാൎയ്യ സീതാദേവി

തലയും ഇരുപതു കൈയും പൎവ്വതം പോലെയുള്ള വണ്ണവും ഉള്ള ഈ ദുഷ്ടരാക്ഷസനെക്കണ്ടു സീത പേടിച്ചുവോ? ഇല്ല. തന്റെ ആലോചനക്കുറവിന്റെ ഫലം അവൾക്കു ബോധ്യമായി. ലക്ഷ്മണനെ അയച്ചതു തെറ്റിപ്പോയി. എന്നിട്ടും അവൾ നിൎഭയയായി ദേവന്മാരെ ശരണം പ്രാപിച്ചു. തന്നെ തൊടരുതെന്നും തൊട്ടു പോയാൽ തൽക്ഷണം മരിക്കുമെന്നും അവൾ രാവണനോടു പറഞ്ഞു.

സീത പറഞ്ഞതു സത്യമാണെന്നു രാവണനും അറിഞ്ഞിരുന്നു. അക്കാലങ്ങളിൽ ഈശ്വരൻ പതിവ്രതമാൎക്കു വലിയ ശക്തി നൽകിയിരുന്നു. അതുകൊണ്ടു രാവണൻ സീതയെത്തൊട്ടില്ല. സീത നിന്ന സ്ഥലം കിളച്ചെടുത്ത് അതിനെ അവളോടുകൂടി തേരിൽ വെച്ചു കൊണ്ടുപോയി. വഴിയിൽ സീത ഉച്ചത്തിൽ കരഞ്ഞു വൃക്ഷങ്ങളോടും പക്ഷികളോടും തന്റെ സങ്കടം അറിയിച്ചു. തന്നെ അപഹരിച്ചുകൊണ്ടുപോയ ദിക്കേതെന്നു രാമനെ അറിയിപ്പാൻ അവൾ യാചിച്ചു. കഴുക്കളുടെ രാജാവായ ജടായു ഈ വിലാപം കേട്ട് ഇറങ്ങിവന്നു രാവണനോടു യുദ്ധം ചെയ്തു. എന്നാൽ യുദ്ധത്തിൽ ജടായു തോറ്റു മരിക്കാറായി. അതിൽ പിന്നെ രാവണൻ സീതയെ തന്റെ ലങ്കാരാജ്യമെന്ന ദ്വീപിലേക്കു കൊണ്ടുപോയി.

അവിടെ എത്തിയശേഷം രാവണൻ തന്നെ ഭൎത്താവായി കൈക്കാള്ളേണം എന്നു പ്രാൎത്ഥിച്ചു സീതയെ ബുദ്ധിമുട്ടിച്ചു. അവളെ വീണ്ടു കൊൾവാൻ രാമൻ അവിടെ ഒരു കാലത്തും വരികയില്ല എന്നു അവൻ പറഞ്ഞു. തന്റെ ഭാര്യയായിരിപ്പാൻ സമ്മതിക്കാത്ത പക്ഷം താൻ അവളെ ശിക്ഷിക്കുമെന്ന് അവൻ ഭീഷണി കൂട്ടി. തന്റെ ഭാൎയ്യയാൽ നിശ്ചയമായും അവളെ പട്ടമഹിഷിയും ത്രിഭൂവനേശ്വ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/21&oldid=216929" എന്ന താളിൽനിന്ന് ശേഖരിച്ചത്