ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
സീതാപഹരണം
21


രിയും ആക്കും എന്നു തൻറെ സംപത്തിൻറെ മഹിമ കാണിച്ചു മോഹിപ്പിപ്പാൻ ശ്രമിച്ചു. എന്നിട്ടും സീതയുടെ പാതിവ്രത്യത്തിന് ഇളക്കം വരുത്താൻ സാധിച്ചില്ല. പ്രിയകുട്ടികളേ, ഈ വിഷയത്തിൽ ആകുന്നു നിങ്ങൾ സീതയെ അനുസരിച്ചു നടക്കേണ്ടത്.

സീത രാവണനോടു ധൈര്യപ്പെട്ടു പറഞ്ഞു- "ദുഷ്ടാത്മാവേ, നിൻറെ ദുരുപദേശങ്ങളെ ഞാൻ കേട്ടു നടക്കുമെന്നു നീ കരുതുന്നുവോ? മഹാശയനായ ശ്രീരാമൻറെ അർദ്ധാംഗം ആണ് ഞാൻ. എനിക്ക് അവരിലുള്ള പ്രേമഭക്തിക്കു ഭംഗം വരുത്തുവാൻ വൃഥാ മോഹിക്കേണ്ടാ. നിൻറെ ഉപദ്രവങ്ങളേയും പീഡകളേയും ഞാൻ പുല്ലോളം കൂട്ടാക്കുന്നതല്ല. എന്നെത്തൊടാനുള്ള സാമർത്ഥ്യം നിണക്കുണ്ടോ? നിൻറെ ആയുധങ്ങൾക്കുണ്ടോ എന്നെക്കൊല്ലാൻ ശക്തി? ശ്രീരാമൻ വന്നു എന്നെ രക്ഷിക്കും തീർച്ച, എന്ന് എനിക്കു പൂർണ്ണവിശ്വാസം ഉണ്ട്. അവർ വരുന്നതുവരെ ഞാൻ ജീവധാരണം ചെയ്യുന്നതാണ്. നിണക്ക് ഇനി എന്താണ് ആവശ്യം അതു ചെയ്തോളൂ."

ഇതുകേട്ടു കയർത്ത രാവണൻ അഗ്നിയെപ്പോലെ പ്രജ്വലിച്ചു. എന്നാൽ സീതയെ ഒന്നും ചെയ്‌വാൻ അവനു സാധിച്ചില്ല. അവളെ രാക്ഷസിമാരുടെ വശം ഏല്പിച്ചു, പേടിപ്പിച്ചു തൻറെ വശമാക്കാൻ നോക്കെണമെന്ന് അവരോടു കല്പിച്ചു, രാവണൻ തൻറെ കൊട്ടാരത്തിലേക്കു പോയി.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/22&oldid=216930" എന്ന താളിൽനിന്ന് ശേഖരിച്ചത്