ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

132 അശ്വമേധം
പശ്ചിമാശയേസമാലംബിച്ചുനൽകീടേണം നിശ്ചിതംപോലെസുഖംപൂണ്ടങ്ങുപോയീടുവാൻ കൊമ്പനാനകൾക്കുമേൽവച്ചുഗംഭിരം- ജഗൽ കമ്പമുണ്ടാക്കുംഭേരീനസ്വനംമുഴക്കേണം അർഘമെന്നിയേവളങ്ങീടുന്നരത്നൌഘങ്ങ ളക്കണക്കള്ളസുവർണ്ണൌഘങ്ങളെന്നല്ല- മേ കയ്ക്കലുള്ളർത്ഥങ്ങളെപ്പേരുമേഹരയ്ക്കുള്ള തൃക്കഴൽപ്രവാളത്തിലർപ്പണംചെയ്തീടുവാൻ മണ്ടുവാൻകരുത്തുള്ളവാഹനങ്ങളലേറ്റി ക്കൊണ്ടുപോകുവിൻനിങ്ങൾമന്ത്രിപുംഗവന്മാരെ കരഭങ്ങളുംമഹാവൃക്ഷഭങ്ങളുംതഥാ തുരംഗങ്ങളുംപലശകടകൂട്ടങ്ങളും അത്തലറ്റീടുംവണ്ണംരക്ഷകന്മാരോടൊന്നി ച്ചർത്ഥനഞ്ചയംവഹിച്ചങ്ങിനെനടക്കട്ടെ എങ്ങുഗംഗയുംയജ്ഞാധീശനാംശ്രീകൃഷ്ടനു മങ്ങുസംയോഗംചെയ്താലാനന്ദമെല്ലാവർക്കും ദുന്ദുഭിദ്ധ്വാനംകൊണ്ടീനിശ്ചയംനേരേനിങ്ങ ളിന്നുനിശ്ശേഷംബോധിപ്പിക്കുവിൻജന- ങ്ങളെ നാളുനാലിനിക്കഴിഞ്ഞന്നുഞാൻപുറപ്പെടും നീളുകില്ലതിൽപരംനിർണ്ണയംപൗരന്മാരെ സത്വരംയാത്രയ്ക്കുള്ളവട്ടങ്ങൾകൂട്ടീടുവി നിത്തരംകല്പിച്ചിട്ടുമന്നവൻമഹാഭാഗൻ അർത്ഥസമ്പന്നന്മാരിലാദ്യനാംസുദേവനോ ടസ്ഥേവിളിച്ചേവമാശൂസന്ദേശംചെയ്താൻ കർബ്ബരാദികൾക്കുള്ളവൃദ്ധികൊണ്ടോർത്താലിന്നു മല്പുരേകുബേരനുംധന്യനുംഭവാനെല്ലോ തങ്കുടുംബത്തോടൊന്നിച്ചാദരാലശേഷമാം

സങ്കടംതീർത്തീടുന്നകൃഷ്ണമൂർത്തിയെക്കാണാൻ പോരണംനമുക്കങ്ങുധർമ്മജാലയേചെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/138&oldid=161081" എന്ന താളിൽനിന്ന് ശേഖരിച്ചത്