93 കിളിപ്പാട്ട്
നുൾക്കരുത്തേറുംമേഘവർണ്ണനെങ്കിലുംബലാൽ
മന്നിലാകാതെഹയസ്ഥാപനത്തിന്നായങ്ങു
കുന്നിലായതിന്നുള്ളിലോതിനാൻവൃഷദ്ധ്വജൻ
"കണ്ടിതോവൃകോദരമേഘവർണ്ണനാംവീര
നുണ്ടിതാഹയത്തോടുമിങ്ങോട്ടുവന്നീടുന്നു
ശങ്കയെന്നിയേജനശ്ലാഘനീയമാംകർമ്മം
തങ്കരുത്താലേചെയ്തധന്യനായിട്ടുള്ളിവൻ
ത്വല്പൌത്രനിപ്പോളരിപ്രേരിതാസ്ത്രൌഘംകൊണ്ടു
കെല്പറ്റുവീഴ്കെന്നുളളതെങ്ങിനെനിനച്ചാലും"
ഇത്തരംപ്രശംസിയ്ക്കുംനേരമേസമീപത്തി
ലെത്തിയഘടോൽക്കചപുത്രനെസംഭാവിച്ചു
ചിത്രമൂർത്തിയാംഹയംതന്നെയുംനോക്കിക്കണ്ടു
ചിത്തസന്തോഷംപൂണ്ടുപിന്നെയുംചൊല്ലീടിനാൻ
"കയ്ക്കലായല്ലോഹയംയജ്ഞിയംനമുക്കിനി
വെക്കമാജിയിൽജയംകുടിയുണ്ടാമേഭീമ!
എങ്കിലിബ്ഭടന്മാരെപ്പാർത്തുകണ്ടാലുംരണ
ത്തിങ്കലീവഗ്ദ്ധന്മാരേതുമേമടങ്ങില്ല
യുദ്ധരംഗസ്ഥന്മാരായ് വീരമാംരസംകാട്ടി
നൃത്തമാടുന്നുനേരാളാരെന്നുനോക്കീടുന്നു
ചില്ലികൊണ്ടെന്നാകിലുംചെല്ലുകെന്നെന്നോടൊന്നു
ചൊല്ലിയാലപൂർവ്വമാംവിക്രമംകാട്ടീടുവൻ
നിസ്തന്ദ്രമെന്നെത്തന്നെവിട്ടയയ്ക്കേണംഭവാ
നിത്തള്ളലേറുംസർവ്വവില്ലാളിവീരന്മാരെ
ത്വത്സമക്ഷംഞാൻദ്രുതംവെന്നുവീഴിപ്പൻനിങ്ങൾ
മത്സമർത്ഥായോധനംകണ്ടുംകൊണ്ടിരിയ്ക്കുവിൻ"
എന്നപേക്ഷിയ്ക്കുന്നേരംസമ്മതത്തോടുംപൃഥാ
നന്ദനൻഭീമൻകൊടുത്തുള്ളനിർദ്ദേശംവാങ്ങി
ചിക്കന്നുവന്ദിച്ചുതൻചാപവുംകുത്തിക്കുല
ച്ചക്കർണ്ണപുത്രൻപടയ്ക്കഗ്രത്തിലെത്തീടിനാൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.