ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൦ ഏഴാമങ്കം


ഹാസനത്തിലിരുത്തി നോം മറ്റുള്ള മഹർഷികളോടു കൂടി അഭിഷേകം ചെയ്യുക. വിശ്വാമിത്രൻ -- ഇവിടുത്തെ അഭിപ്രായം പോലെയാകട്ടെ. രാമഭദ്രന്ന് അഭിഷേകം കഴിഞ്ഞുവോ. ജനകൻ--രാമഭദ്രൻ സന്തോഷത്തോടുകൂടി പട്ടുകളും ആഭരണങ്ങളും പുരവാസികളായ ജനങ്ങൾക്ക് സമ്മാനിച്ചുപചരിക്കുന്നു.എ! ആകാശത്തിൽ ദേവദുന്ദുഭിദ്ധ്വനിയും പുഷ്പവർഷവും അപ്സരസ്ത്രീകളുടെ നൃത്തവും സംഭവിച്ചിരിക്കുന്നുവൊ. വിശ്വാമിത്രൻ -- ഉണ്ണി !രാമഭദ്ര! എന്തു മംഗളത്തെയാണ് ഉണ്ണിക്ക് ഇനിയും ഞാൻ സാധിപ്പിക്കേണ്ടത്? രാമൻ-- നന്നായെന്നുടെ ജാനകീപരിണയം

ജാതം പ്രസാദേനതേ

കൊന്നേൻഞാൻസഗണം ദസാസ്യനെരണോ

പ്രാപിച്ചുവൈദേഹിയെ

ഉന്നിക്കൊണ്ടഥകണ്ടു ഞാൻഭരതനെ

പ്രാപിച്ചുരാജ്യത്തെയും

നന്നായെന്തു ഭവാനിനിയ്ക്കിതിനുമേൽ

ചെയ്യേമ്ടുസമ്മംഗളം

എങ്കിലും ഇങ്ങിനെ ഭവിക്കട്ടെ. (ഭരതവാക്യം)

ക്ഷേമത്തിന്നായിമന്വാദികളരുളിയമാർഗ്ഗേണപോണംനരന്മാർ

ഭൂമീന്ദ്രന്മാർസ്വരാജ്യം പിശുനമൊഴികൾകേൾ

ക്കാതെരക്ഷിച്ചിടെണം

കാമംസാരസ്യമേറുംകവികളെരസിക

ന്മാർപുകഴ്ത്തീടവേണം

രാമങ്കൽ ഭക്തിയോടേറ്റംദൃഢതയോടുഭവി-

ക്കേണമേയിക്കവിക്കും

(എന്ന് എല്ലാവരും പോയി)

ഇങ്ങിനെ ഏഴാമങ്കം


ജാനകീപരിണയം മലയാളനാടകം സമ്പൂർണ്ണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/208&oldid=161375" എന്ന താളിൽനിന്ന് ശേഖരിച്ചത്