ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാമങ്കം ൭൯

                                           ചെയ്യാനായി ഗോകർണ്ണക്ഷേത്രത്തിനു പോയി.അനന്തരം
                                           എല്ലാവരും ഈ വർത്തമാനം അറിഞ്ഞു.
                                  ഗന്ധർവ്വൻ- രാവണമഹാരാജാവ് ഇവിടെ ഇല്ലയോ?
                                 രാക്ഷസി- ഇല്ല,ഇല്ല,അതുകൊണ്ടാണ് "നീ വിദ്യുജ്ജിഹ്വ
                                        ന്റെ ഗൃഹത്തിൽ ചെന്ന് ആര്യപുത്രൻ എവിടെ പോയി
                                        യെന്ന് അറിഞ്ഞു വാ"എന്നു ദേവിയായ മന്ദോദരി എ
                                        ന്നെ പറഞ്ഞയച്ചത്. ഞാൻ അവിടെ ചെന്നിട്ടും വിദ്യു
                                       ജ്ജിഹ്വനെ കണ്ടില്ല, എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയാ
                                       യ മായാവതി എന്നോടിങ്ങനെ ഒന്നു പറഞ്ഞു.
                                ഗന്ധർവ്വൻ-എന്താണത് പറയൂ.
                                രാക്ഷസി-അത് ഗോപ്യമാണല്ലൊ.എങ്ങിനെ ഞാൻ പറ
                                      യേണ്ടു.എന്നാൽ ജനകരാജാവിനെ സ്നേഹമുള്ള ജനം
                                      ഈ ദ്വീപാന്തരത്താലുണ്ടാവാൻ സംഗതിയില്ലല്ലൊ,അതു
                                      കൊണ്ടു പറവാൻ വിരോധമില്ല. എന്നാൽ കേട്ടുകൊള്ളു.
                                      വിശ്വാമിത്രവേഷം ധരിച്ച വിദ്യുജ്ജിഹ്വനോടും ലക്ഷ്മണ
                                      വേഷം ധരിച്ച സാരണനോടും കൂടി മായകൊണ്ട്  ലങ്കേശ്വര
                                      ൻ രാമവേഷം ധരിച്ച്,സീതയെ വിവാഹം ചെയ്യാൻ വേ
                                      ണ്ടി ജനകരാജാവിനെ വഞ്ചിപ്പാൻ പോയിരിക്കുന്നു.
                              ഗന്ധർവ്വൻ-ഇത് യോജിപ്പായിരിക്കുന്നു.സീതയ്ക്കു രാമന്റെ മേ
                                     ലുള്ള അനുരാഗം ലോകപ്രസിദ്ധമാണല്ലൊ.
                             രാക്ഷസി-   (സന്തോഷിച്ച്) നീ കരാളനാണെങ്കിൽ ഞാൻ ഒ
                                   ന്നാമതായി ചെന്ന് ഗൃദ്ധ്രമുഖിയോട് ശുഭവർത്തമാനത്തെപ
                                   റഞ്ഞ് സമ്മാനം വാങ്ങിക്കട്ടെ.
                            ഗന്ധർവ്വൻ- അകാരണമായിട്ടെന്തിനു നീ സന്തോഷിക്കുന്നു?
                                   ഞാൻ കരാളനല്ല  വേറെ ഒരുത്തനാണ്.
                            രാക്ഷസി- (വ്യസനത്തോടുകൂടി)കരാളൻ മരിച്ചത് സത്യം ത
                                 ന്നെയൊ?
                            ഗന്ധർവ്വൻ- അതിലെന്താണ് സംശയം.
                            രാക്ഷസി- എന്റെ മോഹം നിഷ്ഫലമായി, നീ പിന്നെ ആരാണ്.
                           ഗന്ധർവ്വൻ- ഞാൻ വിഭീഷണന്റെ അനുചരനാണ്.
                           രാക്ഷസി- അങ്ങിനെയാകട്ടെ,ദേവിയായ മന്ദോദരിയുടെ ക

ല്പനയെ അനുഷ്ഠിപ്പാനായി ഞാൻ സമീപത്തിൽ ചെല്ലട്ടെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/87&oldid=161376" എന്ന താളിൽനിന്ന് ശേഖരിച്ചത്