ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൦ ജാനകീപരിണയം

                                                                    (എന്ന് പോയി)
                                          ഗന്ധർവ്വൻ-ഞാനും രാവണന്റെ പ്രവൃത്തിയെ ഒന്നാമതായി
                                              ജനകരാജാവിനോടറിയിച്ച് പിന്നെ ദേവേന്ദ്രമഹാരാജാവി
                                              നോടുണർത്തിക്കുന്നുണ്ടു. (എന്ന് പോയി)
                                                               ഇങ്ങിനെ പൂർവ്വാംഗം
                                           (അനന്തരം ജനകരാജാവും ശതാനന്ദമഹഷിയും പ്രവേശിക്കുന്നു)
                                            ജനകൻ-
                                            വന്നെന്നോടുദശാനനൻമകളെയാചിക്കുന്നതിൻമുന്നമേ(യെ
                                            കന്നൽകണ്ണിയെനൽകണംരഘുവരന്നെന്നുള്ളൊരെൻവാഞ്ഛ
                                            നന്നായക്കുശികാത്മജൻമുനിഫലിപ്പിച്ചീടുമോഇല്ലയോ-
                                            യെന്നേവംചിരകാലമായ്മനസിഞാൻഖേദിച്ചിടുന്നേൻദൃശം
                                           ശതാനന്ദൻ-ജനകമഹാരാജാ, വിചാരപ്പെടേണ്ട,കുശി
                                                കവംശാലങ്കാരഭൂതനായ ആ വിശ്വാമിത്രമഹർഷിയുടെ മാഹാ
                                                ത്മ്യത്തെ നമുക്ക് അറിഞ്ഞുകൂടേ.
                                                         ക്ഷാത്രാകാരംസുവർണ്ണംനിജകഠിനതപോ-
                                                                   വഹ്നിയാലങ്ങുരുക്കി
                                                          തീർത്തുബ്രാഹ്മണ്യമാംഭൂഷണമതിനെധരി-
                                                                  ച്ചുള്ളഗാഥേസൂനൂജൻ
                                                          പേർത്തുംസ്വർഗ്ഗത്തെനിർമ്മിച്ചളവതിനെമുട-
                                                                  ക്കീടുവാനായ്സുരന്മാർ
                                                          ചേർത്തിക്കൈരണ്ടുമൊപ്പംതൊഴുതതഖിലരും
                                                                    പണ്ടഹോകണ്ടകില്ലെ (5)
                                               അതുകൊണ്ട് സീതാരാമന്മാരുടെ വിവാഹം നടന്നാലും രാ
                                               വണൻ എന്തു ചെയ്യുമോ എന്ന് നമുക്കു ശങ്കിപ്പാനിടയില്ല.
                                                    എന്തുകൊണ്ടെന്നാൽ-
                                          വിശ്വാമത്രിൻമുനീന്ദ്രൻരഘുവരനുമുദാജൃംഭകാദ്യസ്തൃമന്ത്രം
                                          നിശ്ശേഷംനൽകിമുന്നുള്ളനുപമബലമങ്ങേറ്റവുംതാൻവളർത്തി
                                          വിശ്വംമൂന്നുംജയിച്ചുള്ളൊരുകരബലമുള്ളാശരേന്ദ്രന്റെനാശം

നിശ്ശങ്കംചെയ് വതിന്നുംരഘുവരനുമിടുക്കേറ്റമുണ്ടാക്കുമെല്ലൊ(6)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/88&oldid=161377" എന്ന താളിൽനിന്ന് ശേഖരിച്ചത്